Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചെള്ളുപനി: ജാഗ്രത...

ചെള്ളുപനി: ജാഗ്രത പുലര്‍ത്തണം

text_fields
bookmark_border
പത്തനംതിട്ട: പുല്ലും പുല്‍ച്ചെടികളും വെട്ടുന്നവര്‍ക്കും പുല്‍ത്തകിടികളില്‍ ഇരിക്കുന്നവര്‍ക്കും ‘പട്ടുണ്ണി’ എന്നറിയപ്പെടുന്ന ഷിഗര്‍ മൈറ്റുകളുടെ കടിയേറ്റാല്‍ ചെള്ളുപനി വരാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒയുടെ ചുമതലയുള്ള ഡോ. എല്‍. അനിതകുമാരി അറിയിച്ചു. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലാണ് ഈ രോഗാണു പ്രധാനമായുള്ളത്. മൃഗങ്ങളില്‍നിന്ന് ഷിഗര്‍ മൈറ്റുകള്‍ വഴിയാണ് രോഗം മനുഷ്യരിലത്തെുന്നത്. ഇവയുടെ കടിയേറ്റ് 10-12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണം കാണപ്പെടുക. കടിയേറ്റ ഭാഗത്ത് ചുവന്നുതടിച്ച പാടുണ്ടാകും. കക്ഷം, തുട, അടിവയര്‍ ചേരുന്ന ഭാഗം, അരക്കെട്ട്, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഇത്തരം പാടുകളുണ്ടാകും. ഇവ പിന്നീട് കറുത്ത് വ്രണമായി മാറുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണിനു ചുവപ്പ്, കഴലവീക്കം, പേശീവേദന, ചുമ, ന്യുമോണിയ എന്നിവയാണ് ലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ മരണം സംഭവിക്കാം. വീടിനും പരിസരത്തുമുള്ള പുല്‍ച്ചെടികള്‍ വെട്ടിവൃത്തിയാക്കുക, പുല്‍ത്തകിടികളില്‍ ഇരിക്കുന്നവരും ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഷിഗര്‍ മൈറ്റുകളുടെ കടിയേല്‍ക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കണം. ഇത്തരം സ്ഥലങ്ങളില്‍ തുണി ഉണക്കാനിടാതിരിക്കുക, മണ്ണിലും പുല്‍ച്ചെടികളിലും കീടനാശിനി തളിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗലക്ഷണം കണ്ടാല്‍ അടുത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story