Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനെല്‍ കര്‍ഷകര്‍ക്ക്...

നെല്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് അഞ്ചരക്കോടി

text_fields
bookmark_border
തിരുവല്ല: അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്‍െറ പ്രതീക്ഷകളെ തകിടം മറിച്ച് ഇടത് പക്ഷത്തിന്‍െറ ആദ്യബജറ്റില്‍ ജില്ലയിലെ സംഭരണത്തിന് അടിയന്തര തുകകള്‍ വകയിരുത്തിയില്ല. സംസ്ഥാനത്താകമാനമുള്ള നെല്ല് സംഭരണത്തിന് 385 കോടി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ അത് പര്യാപ്തമല്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള തുകക്ക് വേണ്ട പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജനപ്രതിനിധികളുടെയും സര്‍ക്കാറിന്‍െറയും പിടിപ്പുകേടില്‍ അത് തഴയപ്പെട്ടു. നെല്ല് സംഭരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ചരക്കോടിയാണ് ജില്ലയില്‍ കര്‍ഷകര്‍ക്ക് ബാക്കി കൊടുക്കാനുള്ളത്. പത്തനംതിട്ട ജില്ലയില്‍ സംഭരിച്ച നെല്ലിന്‍െറ അളവുകഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ നൂറ് ടണ്ണോളം കുറവായിരുന്നു. അതും കര്‍ഷകന് തിരിച്ചടിയായി. ഈ വര്‍ഷം ജില്ലയില്‍ സംഭരണ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 8143 ടണ്‍ നെല്ലാണ് ഉളളത്. കഴിഞ്ഞവര്‍ഷം ഇത് 8237 ടണ്‍ ആയിരുന്നു. രജിസ്റ്റര്‍ ചെയ്ത 1615 കര്‍ഷകരില്‍നിന്നാണ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ വഴി ജില്ലയില്‍ നെല്ല് സംഭരണം പൂര്‍ത്തീകരിച്ചത്. സംഭരിച്ച നെല്ലിന്‍െറ തുകയില്‍ 5.45 കോടി കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ വിഹിതമാണ് കിട്ടാനുള്ളത്. ജില്ലയില്‍ 1063 ഹെക്ടര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത്. ഏറ്റവും കൂടുതല്‍ കൃഷി നടന്നത് തിരുവല്ല താലൂക്കിലും. 7062 ടണ്‍ നെല്ല് ഇവിടെ നിന്ന് ഇത്തവണ സംഭരിച്ചു. മല്ലപ്പള്ളി -290 ടണ്‍, കോഴഞ്ചേരി -166, കോന്നി -154, അടൂര്‍ -461, റാന്നി -ഏഴ് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍നിന്നുള്ള സംഭരണം. കൃഷിയിടം ചുരുങ്ങിയതാണ് നെല്ലിന്‍െറ അളവ് കുറഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരണത്ത് 400 ഏക്കറിലും കടപ്ര പഞ്ചായത്തില്‍ 60ഉം പെരിങ്ങരയില്‍ 70 ഏക്കറിലും ഇത്തവണ കൃഷി ചെയ്തില്ല. ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാം കൃഷി അപ്പര്‍കുട്ടനാടിന്‍െറ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയെങ്കിലും അതിനും ബജറ്റില്‍ തുകയൊന്നും വകയിരുത്തിയില്ല. ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ല. ബജറ്റും കൈയൊഴിഞ്ഞതോടെ നിലമൊരുക്കല്‍വരെ കഴിഞ്ഞ പാടങ്ങളില്‍നിന്ന് കര്‍ഷകര്‍ പിന്മാറുകയാണ്. നിരണം പഞ്ചായത്തിലെ ഇടയോടി ചെമ്പ് പാടശേഖരം, ഇരതോട് തുടങ്ങിയ പാടശേഖരങ്ങളിലാണ് ഈ വര്‍ഷം മുതല്‍ രണ്ടാം കൃഷി ചെയ്യാന്‍ പാടശേഖര സമിതി തീരുമാനമെടുത്തിരുന്നത്. ഇതിനെ തുടര്‍ന്ന് അപ്പര്‍കുട്ടനാട്ടിലെ പല പാടശേഖരങ്ങളും രണ്ടാം കൃഷി നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങള്‍ക്ക് പുഞ്ചകൃഷിക്ക് മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യമുള്ളത്. ഈ സാഹചര്യത്തിലാണ് ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചു കര്‍ഷകര്‍ കാത്തിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story