Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരമ്പാല...

കുരമ്പാല പുത്തന്‍കാവില്‍ ചെറ്റമാടനും സുന്ദരയക്ഷിയും തുള്ളിയൊഴിഞ്ഞു

text_fields
bookmark_border
പന്തളം: പുള്ളിമാടനും പക്ഷിക്കോലവും നിറഞ്ഞുതുള്ളിയ കുരമ്പാല പുത്തന്‍കാവിലെ പടയണി കളത്തില്‍ ചെറ്റമാടനും സുന്ദരയക്ഷിയും തുള്ളിയൊഴിഞ്ഞു. പടയണി കലാരൂപത്തിലെ പ്രധാന കോലങ്ങളിലൊന്നായ 51 പച്ചപ്പാളയില്‍ തീര്‍ക്കുന്ന കാലയക്ഷിക്കോലത്തെ കരക്കാര്‍ കാത്തിരിക്കുകയാണ്. ബുധനാഴ്ച ഏഴരനാഴിക വൈകി കാലയക്ഷിക്കോലം കളത്തിലത്തെും. പടയണിയിലെ പതിവു കലാരൂപങ്ങളായ തപ്പുകാച്ചിക്കൊട്ട്, താവടിതുള്ളല്‍, പന്നത്താവടി, വിനോദരൂപങ്ങള്‍ എന്നിവക്കുശേഷമാണ് ചെറ്റമാടനും സുന്ദരയക്ഷിയും കളത്തിലത്തെിയത്. പടയണിക്ക് അകമ്പടി സേവിച്ച വലിയമേളത്തിന് ജയകുമാറും സംഘവും നേതൃത്വം നല്‍കിയപ്പോള്‍ അശ്വിന്‍, രാഹുല്‍, വിഷ്ണു, അരുണ്‍, ഹരിദേവ്,അഖില്‍, ഉമേഷ് എന്നിവര്‍ താവടിതുള്ളി. വെളിച്ചപ്പാടായി ജയന്‍ കളത്തിലത്തെി. വിഷ്ണു, ആനന്ദകൃഷ്ണന്‍, അച്ചു, ഹരിക്കുട്ടന്‍ എന്നിവര്‍ പരദേശികളുമായുമത്തെി. ഉണ്ണികൃഷ്ണപിള്ളയും ശരത്തും നമ്പൂതിരിയും വാല്യക്കാരനുമായി കരവാസികളെ രസിപ്പിച്ചു. സുന്ദരയക്ഷിയായി സൗരവ്, പ്രശാന്ത്, വിഷ്ണു അജയന്‍, രാഹുല്‍ എന്നിവരും ചെറ്റമാടനായി എം. വിഷ്ണുവും അശ്വിനും കളത്തിലത്തെി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story