കണ്ണിൽ മുളകുപൊടി വിതറി കാർ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപാലക്കാട്: കൊടുന്തിരപ്പുള്ളി സ്വദേശിയായ ക്വാറിയുടമയുടെ കണ്ണിൽ മുളകുപൊടി വി തറി കാർ തട്ടിയെടുത്ത കേസിൽ ക്വാറി തൊഴിലാളിയും കൂട്ടാളിയും പിടിയിൽ. കല്ലേക്കാട് സ ്വദേശി മുഹമ്മദ് റാഫി (45), കൊടുന്തിരപ്പുള്ളി സ്വദേശി അനീഷ് (42) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 22നായിരുന്നു സംഭവം. കല്ലേക്കാടിനടുത്ത് പൊടിപ്പാറയിൽ കരിങ്കൽ ക്വാറി നടത്തുന്ന ബാബു കാറിൽ വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കിലെത്തിയ ഇവർ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം ഇറക്കിവിടുകയും കാറും മൊബൈൽ ഫോണും തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിയെടുത്ത കാർ വാളയാറിനടുത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സാധാരണ വീട്ടിലേക്ക് മടങ്ങുേമ്പാൾ ബാബു കാറിെൻറ ഡാഷ് ബോക്സിൽ അഞ്ച് ലക്ഷം രൂപയോളം കരുതാറുണ്ട്. ഇത് അറിയുന്ന പ്രതികൾ പണം തട്ടിയെടുക്കാനാണ് ആക്രമിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു.
എന്നാൽ, സംഭവദിവസം ബാബു പണം ശരീരത്തിൽ സൂക്ഷിച്ചതിനാൽ നഷ്ടപ്പെട്ടില്ല. പ്രതികൾ തെളിവ് നശിപ്പിക്കാൻ കാർ പുഴയിൽ തള്ളാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിരവധി സി.സി.ടി.വി കാമറകളും സംഭവസ്ഥലം കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണവുമാണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവി ജി. ശിവ വിക്രമിെൻറ നിർദേശപ്രകാരം പ്രത്യക സംഘമാണ് അന്വേഷണം നടത്തിയത്. പാലക്കാട് ഡിവൈ.എസ്.പി സാജു എബ്രഹാം, ടൗൺ നോർത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, എസ്.െഎ എസ്. അൻഷാദ്, അഡീഷനൽ എസ്.െഎ ഫ്രാൻസിസ്, എ.എസ്.െഎ നന്ദകുമാർ, രാജേന്ദ്രൻ പിള്ള, എസ്.സി.പി.ഒ പി.എച്ച്. നൗഷാദ്, സി.പി.ഒമാരായ രഘു, വിനോദ്, സന്തോഷ് കുമാർ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.