Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിധിയെഴുതി; ഇനി...

വിധിയെഴുതി; ഇനി കൗണ്ട്ഡൗൺ

text_fields
bookmark_border
വിധിയെഴുതി; ഇനി കൗണ്ട്ഡൗൺ
cancel
camera_alt?????????? ????????? ????? ???????? ??????? ???. ????????????? ??????, ????????, 10 ?????????????? ??????? ????????????????????????? ?????????

കോട്ടായി: ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഏറെക്കുറെ ശാന്തം. വോട്ടുയന്ത്രങ്ങൾ പണിമുടക്കിയത് പലയിട ത്തും വോട്ടെടുപ്പ് വൈകാൻ കാരണമായി. വ്യാപക പരാതികൾക്കും ഇത് വഴിവെച്ചു. കോട്ടായി, മാത്തൂർ, പെരുങ്ങോട ്ടു കുറുശ്ശി മേഖലകളിൽ പൊതുവെ ശാന്തം. വോട്ടിങ് തുടങ്ങിയതും മിക്ക ബൂത്തുകളിലും വോട്ടർ മാരുടെ നീണ്ട നിരയുണ്ടായിരുന്നു. പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ ഈസ്റ്റ് പരുത ്തിപ്പുള്ളിയിൽ രാവിലെ ഒമ്പതിന് പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ ്ടായി. ഇവിടെ പാതയോരത്ത് കെട്ടിയ ബൂത്തിന് സമീപം കോൺഗ്രസ് പാർട്ടി പ്രവർത്തകർ നിൽക് കുന്നത് പൊലീസ് ചോദ്യം ചെയ്തതാണ് കാരണം.

ശ്രീകൃഷ്ണപുരം: കരിമ്പുഴ, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളിലെ ആറ് ബൂത്തുകളിൽ വോട്ടുയന്ത്രം തകരാറിലായതിനെ തുടർന്ന് ഒരു മണിക്കൂർ വോട്ടിങ് വൈകി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ വലിമ്പിലിമംഗലം 30ാം നമ്പർ ബൂത്ത്, ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലെ 32ാം നമ്പർ ബൂത്ത്, തിരുവാഴിയോട് ജി.എൽ.പി സ്കൂളിലെ 76ാം നമ്പർ ബൂത്ത്, മണ്ണമ്പറ്റ ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജ് 43ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടുയന്ത്രം പണിമുടക്കിയത്. ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജിൽ രണ്ടുമണിക്കൂർ യന്ത്രം തകരാറിലായി. കരിമ്പുഴ പഞ്ചായത്തിലെ കരിപ്പമണ്ണ എ.എൽ.പി സ്കൂളിലെ ബൂത്തിലും കാവുണ്ട എ.എൽ.പി സ്കൂളിലെ ബൂത്തിലും യന്ത്രം തകരാറിലായതിനാൽ ഒരു മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. തിരുവാഴിയോട് ജി.എൽ.പി സ്കൂളിൽ യന്ത്രം മാറ്റിസ്ഥാപിച്ചു. മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂളിലെ ഏഴാം നമ്പർ ബൂത്തിലും പി.കെ. ശശി എം.എൽ.എ കുലിക്കിലിയാട് സ്കൂളിലെ എട്ടാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി

കല്ലടിക്കോട്: മൂന്ന് പോളിങ് സ്റ്റേഷനുകളിലെ വോട്ടുയന്ത്രം കേടായത് ഊഴം കാത്ത് വരിനിന്ന നിരവധി വോട്ടർമാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം വലച്ചു. കാഞ്ഞിരപ്പുഴ, കാരാകുർശ്ശി ഗ്രാമപഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളിലാണ് വോട്ടുയന്ത്രം പണിമുടക്കിയത് വിനയായത്.
കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ പുല്ലിശ്ശേരി സെൻറ് മേരീസ് യു.പി സ്കൂളിലെ 41ാമത് നമ്പർ ബൂത്തിൽ 350 പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴേക്കും വിവിപാറ്റ് പ്രവർത്തനരഹിതമായി. കാരാകുർശ്ശി ജി.എച്ച്.എസിലെ 51ാം നമ്പർ ബൂത്തിലെ വോട്ടുയന്ത്രത്തിെൻറ തകരാർ ഒരു മണിക്കൂർ നേരം വോട്ടെടുപ്പ് തടസ്സപ്പെടുത്തി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലാംകുഴി തൃക്കളൂർ ജി.എൽ.പി സ്കൂളിലെ ആറാം നമ്പർ ബൂത്തിൽ ഉച്ച 12.50 വരെ 450 പേർ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വിവിപാറ്റ് മെഷീൻ പണിമുടക്കിയത്. മൂന്ന് സ്ഥലങ്ങളിലും സാങ്കേതിക വിദഗ്ധരെത്തി പുതിയ മെഷീൻ കൊണ്ടുവന്നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

കുഴൽമന്ദം: മേഖലയിലെ ചിലയിടങ്ങളിൽ രാത്രി ഏറെ വൈകിയും വോട്ടെടുപ്പ് നടന്നു. കുളവൻമൊക്ക് ഗവ. ഹൈസ്കൂൾ, കളപ്പെട്ടി എൽ.പി സ്കൂൾ, മാനാംകുളമ്പ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് രാത്രി ഏറെ വൈകിയും വോട്ടെടുപ്പ് നടന്നത്. മാനാംകുളമ്പ്, കളപ്പെട്ടി എന്നിവിടങ്ങളിൽ വോട്ടുയന്ത്രം പണിമുടക്കിയതിനാൽ വോട്ട് രേഖപ്പെടുത്തൽ തടസ്സപ്പെട്ടതാ‍ണ് വൈകുന്നതിന് കാരണം.

പുതുപ്പരിയാരം: പഞ്ചായത്തിലെ 30ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ വൈകീട്ട് അഞ്ചേമുക്കാലോടെ എത്തിയത് 160 പേർ. ഇതുമൂലം ബൂത്ത് സ്ഥിതി ചെയ്യുന്ന വള്ളിക്കോട് എൽ.പി സ്കൂളിൽ പോളിങ്ങിന് ആറുമണിക്കുശേഷവും നീണ്ട നിരയായിരുന്നു. ആറോടെ സ്കൂളി‍െൻറ േഗറ്റ് പൂട്ടി നിശ്ചിത സമയത്തിനുള്ളിൽ വന്നവർക്കെല്ലാം വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story