പാലക്കാട് നഗരത്തിൽ തീപിടിത്തം വ്യാപകം
text_fieldsപാലക്കാട്: വേനൽചൂട് കനക്കുന്നതിനിടെ നഗരത്തിൽ അങ്ങിങ്ങായി തീപിടിത്തം വ്യാപകം. ച ൊവ്വാഴ്ച നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് പുറമ േ നഗരപരിധിയിലുള്ള ശേഖരീപുരത്തും സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപവും ബുധനാഴ ്ച തീപിടിത്തമുണ്ടായി. പാലക്കാട് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സംഘമാണ് തീയണച്ചത ്.
രാവിലെ 11ഒാടുകൂടിയാണ് ശേഖരീപുരത്ത് നെക്സ ഷോറൂമിന് എതിർവശത്തെ ഒഴിഞ്ഞ പറ മ്പിൽ തീപടർന്നതായി കണ്ടത്. സമീപത്തുള്ള പുൽക്കാടുകൾക്കും ചെറുവൃക്ഷങ്ങൾക്കും തീപിടിച്ചതോടുകൂടി റോഡിൽ പുകനിറഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് ഫയർസ്റ്റേഷനിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ആളപായമോ വസ്തുനാശമോ ഉണ്ടായിട്ടില്ല.
നഗരത്തിൽ സ്റ്റേഡിയം ബസ്സ്റ്റാൻഡിന് സമീപം ബിസ്മി മാർക്കറ്റിന് എതിർവശം ഒഴിഞ്ഞ സ്ഥലത്ത് വൈകീട്ട് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി വ്യാപാര സ്ഥാപനങ്ങളും ജനവാസകേന്ദ്രങ്ങളുമുണ്ട്. ഫയർഫോഴ്സിെൻറ കാര്യക്ഷമമായ ഇടപെടൽ വൻദുരന്തമാണ് ഒഴിവാക്കിയതെന്ന് പരിസരവാസികൾ പറയുന്നു.
ചൊവ്വാഴ്ച ചന്ദ്രനഗർ ബി.പി.എൽ കൂട്ടുപാതയിലെ നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ആറുകിലോമീറ്റർ പരിസരം വരെ വിഷ പുക വ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ ടൺ കണക്കിന് മാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്ലാൻറിലാണ് തീപിടിത്തമുണ്ടായത്. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള 11 യൂനിറ്റ് അഗ്നിരക്ഷ സേന 12 മണിക്കൂറിലധികം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചൂടുവർധിക്കുന്നതും അലക്ഷ്യമായി മാലിനക്കൂനകൾക്ക് തീയിടുന്നതും സിഗരറ്റുകുറ്റികൾ കെടുത്താതെ വലിച്ചെറിയുന്നതുമാണ് ഭൂരിഭാഗം തീപിടിത്തങ്ങൾക്കും കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.