Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 5:50 AM GMT Updated On
date_range 8 Feb 2019 5:50 AM GMTഈ വഴി നടക്കണമെങ്കിൽ മൂക്കു പൊത്തണം...
text_fieldsbookmark_border
പത്തിരിപ്പാല: സംസ്ഥാനപാതയിൽ മാങ്കുറുശി ചാത്തിക്കിഴായി മേഖലകൾ മാലിന്യകേന്ദ്രമാ യി മാറിയതോടെ പരിസരവാസികൾ ദുരിതത്തിൽ. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തതിനാലാണ് പാതയോരങ്ങൾ മാലിന്യകേന്ദ്രമായി മാറിയതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. മുമ്പ് മങ്കര ചവിറ്റിലതോട് പരിസരമായിരുന്നു മാലിന്യ കേന്ദ്രമായിരുന്നത്. ഇവിടെ വിവിധ സ്ഥാപനങ്ങൾ ഉയർന്ന് വന്നതോടെ ഇപ്പോൾ ചാത്തിക്കഴായി ഭാഗത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്. മുടിക്കെട്ട്, കോഴിമാലിന്യം, അറവ് മാലിന്യം, ചത്ത മൃഗങ്ങൾ, പ്ലാസ്റ്റിക് മാലിന്യം, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയാണ് സംസ്ഥാനപാതയിലും ചാത്തിക്കഴായി തോടിലും പരിസരത്തും നെൽപാടങ്ങളിലും തള്ളുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. മൂക്കു പൊത്തിയാണ് പലരും ഈ വഴി യാത്ര. സമീപത്ത് മാലിന്യം തള്ളരുതെന്ന പൊലീസ് സ്ഥാപിച്ച ബോർഡും ഉണ്ട്. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സംസ്ഥാന പാത കണ്ണംബരിയാരം മുതൽ മാങ്കുറുശ്ശിവരെ മാലിന്യമേഖലയായി മാറും. സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. മങ്കര പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രത്യൂഷ് മാസ്റ്റർ, പൊതുപ്രവർത്തകൻ സതീഷ് പൂഴിക്കുന്ന് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story