Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2017 7:14 PM IST Updated On
date_range 26 March 2017 7:14 PM ISTചൂട് തണുപ്പിക്കാൻ ഇളനീർ വിപണി സജീവം
text_fieldsbookmark_border
കല്ലടിക്കോട്: നാടും നഗരവും ചൂട് പിടിമുറുക്കിയതോടെ പാതവക്കിലെ ഇളനീർ വിൽപനയും പൊടിപൊടിക്കുന്നു. ശീതളപാനീയ വിപണിയിൽ കോള പോലുള്ള ഉൽപന്നങ്ങളുടെ വിൽപന കച്ചവടക്കാർ നിർത്തിവെച്ചതോടെ നാടൻ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറി. എന്നാൽ, ഇളനീർ, നൊങ്ക് എന്നിവ ആവശ്യാനുസരണം കിട്ടുന്നില്ലെന്ന ചെറുകിട കച്ചവടക്കാരുടെ പരിഭവം ബാക്കിയാവുകയാണ്. ഉൾനാടൻ ഗ്രാമങ്ങളിൽ ഇളനീർ വിൽക്കാൻ ആവശ്യത്തിന് കിട്ടാനില്ലാത്തതിനാൽ അട്ടപ്പാടിയിൽനിന്ന് അയൽപക്ക ജില്ലകളിൽനിന്നുമാണ് നിലവിൽ ഇളനീർ വിൽപനക്കെത്തുന്നത്. ഇളനീർ ഒന്നിന് 25 രൂപ മുതൽ 35 വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story