Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2017 6:30 PM IST Updated On
date_range 22 March 2017 6:30 PM ISTഒറ്റപ്പാലം നഗരസഭ: ഉദ്യോഗസ്ഥർക്കെതിരെ ഭരണ^പ്രതിപക്ഷ കൗൺസിലർമാർ ഒറ്റക്കെട്ട്
text_fieldsbookmark_border
ഒറ്റപ്പാലം: നഗരസഭ ഭരണത്തോട് ഉദ്യോഗസ്ഥർക്ക് പുച്ഛമെന്നും കൗൺസിൽ എടുത്ത തീരുമാനങ്ങളോടും ജനങ്ങളുടെ വിവിധ ആവശ്യങ്ങളോടും ജീവനക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും കൗൺസിൽ യോഗത്തിൽ ഭരണ -പ്രതിപക്ഷ ആക്ഷേപം. ആക്ഷേപത്തിന് പരിഹാരം കാണാനാകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽനിന്നും മാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു. ഭവന പുനരുദ്ധാരണ പദ്ധതിപ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നതായാണ് ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ആരോപണമുന്നയിച്ചത്. 12 വർഷത്തിനിടയിൽ ആനുകൂല്യം കൈപ്പറ്റിയവർക്ക് തുക നൽകരുതെന്ന ഉദ്യോഗസ്ഥ നിലപാടാണ് തർക്കത്തിനിടയാക്കിയത്. വാർഡിൽനിന്നും ജനറൽ വിഭാഗത്തിലെ 12 പേർക്ക് വീതം 36 വാർഡുകളിലെ 432 പേർക്കാണ് 7500 രൂപവീതം തുക നൽകേണ്ടത്. എസ്.സി വിഭാഗത്തിൽനിന്നും രണ്ടുപേർ എന്ന കണക്കിൽ 72 പേർക്ക് 25000 രൂപയുമാണ് നൽകേണ്ടത്. ഗുണഭോക്താക്കൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാലും ഉദ്യോഗസ്ഥർ ഓരോകാരണം പറഞ്ഞ് ഇവർക്ക് ആനുകൂല്യം നൽകുന്നത് തടസ്സപ്പെടുത്തുകയാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഒച്ചപ്പാടുകൾക്കിടയിൽ ബുധനാഴ്ച നടക്കുന്ന കൗൺസിലിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് ധാരണയായി. പി.എം.എ.വൈ പദ്ധതിപ്രകാരം സബ്സിഡി ബാങ്കുകളിൽ നിന്നും ലഭിക്കാത്തത് ഗുണഭോക്താക്കൾക്ക് തിരിച്ചടിയാകുന്നതായ പരാതിയും ഉയർന്നു. ഏതാനും പദ്ധതികൾ ഭേദഗതിയോടെ കൗൺസിൽ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story