Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 11:28 AM GMT Updated On
date_range 8 Jun 2017 11:28 AM GMTഅംബേദ്കർ കോളനിയിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും
text_fieldsbookmark_border
കൊല്ലങ്കോട് : ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് എസ്.പി പ്രതീഷ്കുമാർ. അംബേദ്കർ കോളനി സന്ദർശിച്ചതിനു ശേഷമാണ് അദ്ദേഹം ഇത് അറിയിച്ചത്. ദലിത് പ്രവർത്തകരുമായും പ്രായമായവരായും എസ്.പി സംസാരിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കും. അംബേദ്കർ കോളനിയിൽ ഒരു സിവിൽ പൊലീസ് ഓഫിസറും ഒരു വനിത സിവിൽ പൊലീസ് ഓഫിസറേയും നിയമിക്കും. സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആലത്തൂർ ഡിവൈ.എസ്.പി എം. മുഹമ്മദ് കാസിം, സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരൻ, സർക്കിൾ ഇൻസ്പെക്ടർ സലീഷ് എന്നിവർ എസ്.പിക്കൊപ്പം സംഘത്തിലുണ്ടായിരുന്നു. ഗോവിന്ദാപുരം: ജാതിവിവേചനം ഉണ്ടെന്ന ആക്ഷേപം നിലനിൽക്കുന്ന അംബേദ്കർ കോളനിയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെത്തി. ജാതി വിവേചനത്തിനെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോളനിയിലെത്തിയ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം കുറ്റപ്പെടുത്തി. ലീഗ് മുൻ ജില്ല പ്രസിഡൻറ് സി.എ.എം.എ. കരീം, വൈസ് പ്രസിഡൻറ് എം.എം. ഹമീദ്, എം.എസ്. നാസർ, റഷീദ് ആലായൻ, എ. അബ്ദുൽ റഹീം, എം.എ. ഷബീർ, എ.കെ. ഹുസൈൻ, എ.വി. ജലീൽ, വി. ശാന്ത്മുത്ത്, ഇഖ്ബാൽ പുതുനഗരം, എ. മുഹമ്മദ് റാഫി, എസ്. കുമാർ, തങ്കപ്പൻ, ഷംസുദ്ദീൻ, കെ.കെ. മുജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജാതിവിവേചനം രമ്യതയിലെത്തിക്കുവാൻ ഇരുവിഭാഗവുമായി ചർച്ച നടത്തുമെന്ന് കോളനിയിലെത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. കൃഷ്ണദാസ്, കെ.ജി. പ്രദീപ്കുമാർ, എം. സുരേന്ദ്രൻ, പി.സി. ശിവദാസ്, കെ. സതീഷ് എന്നിവർ ബി.ജെ.പി സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story