Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടാനയെ തുരത്താന്‍...

കാട്ടാനയെ തുരത്താന്‍ വിദഗ്ധ സംഘമത്തെി

text_fields
bookmark_border
മണ്ണാര്‍ക്കാട്: കാട്ടാനശല്യം രൂക്ഷമായ നാട്ടിന്‍പുറത്തുനിന്ന് കാട്ടാനയെ തുരത്താനുള്ള പ്രത്യേക സംഘം മണ്ണാര്‍ക്കാടത്തെി. പ്രത്യേക പരിശീലനം നേടിയ വയനാട് മുത്തങ്ങയില്‍ നിന്നുമുള്ള നാലംഗങ്ങളുള്‍പ്പെടെയുള്ള പത്തംഗ സംഘം ഞായറാഴ്ച രാവിലെ മുതല്‍ കുമരംപുത്തൂര്‍ കാരാപാടത്ത് ഇറങ്ങിയ കാട്ടാനകളെ തുരത്തി. ഉച്ചയോടെ സൈലന്‍റ്വാലി ബഫര്‍ സോണ്‍ മേഖലയിലെ കാട്ടിലേക്കാണ് കാട്ടാനകളെ കയറ്റിയത്. റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഓപറേഷന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കാരാപ്പാടത്ത് വനം-പൊലീസ് വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സംയുക്ത യോഗം നടന്നിരുന്നു. ഇതിന്‍െറ ഭാഗമായാണ് കാട്ടാനകളെ തുരത്താനുള്ള പ്രത്യേക സംഘത്തെ കൊണ്ടുവന്നത്. രണ്ട് കുട്ടിയാനയും ഒരു കൊമ്പനുമടക്കം ആറംഗ കാട്ടാനക്കൂട്ടമാണ് കഴിഞ്ഞ നാലുദിവസമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരാപ്പാടത്ത് ഭീതിപരത്തുന്നത്. നിരവധി കാര്‍ഷിക വിളകളും ഇതിനോടകം നശിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തോളമായി തെങ്കരയിലെ ആനമൂളിയില്‍ നാശം വിതച്ച കാട്ടാനകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് തെങ്കരയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ 25 അംഗ വനപാലകരുടെ നേതൃത്വത്തില്‍ കാട്ടിലേക്ക് കയറ്റി അയച്ചിരുന്നുവെങ്കിലും അടുത്തദിവസം വീണ്ടും കാടിറങ്ങി വന്നിരുന്നു. സാധാരണയായി 10 ദിവസത്തിലധികം കാട്ടാനകള്‍ നാട്ടില്‍ നില്‍ക്കാറില്ളെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, കാടുകയറാത്ത കാട്ടാനക്കൂട്ടത്തെ സംബന്ധിച്ച് വനം വകുപ്പിനും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story