Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലമ്പുഴ ഡാമില്‍നിന്ന് ...

മലമ്പുഴ ഡാമില്‍നിന്ന് മണലെടുപ്പ് വ്യാപകം

text_fields
bookmark_border
പാലക്കാട്: പത്ത് വര്‍ഷം മുമ്പ് മലമ്പുഴ ഡാമില്‍നിന്ന് ചളി മാറ്റാന്‍ കെംഡെലിന് നല്‍കിയ കാരാറിന്‍െറ മറവില്‍ ഡാമിനകത്ത് നിന്ന് മണലും ചളിയും വാരി കടത്തുന്നു. വലിയകാട് മായപ്പാറതോട് ഭാഗത്ത് നിന്ന് മൂന്ന് ദിവസം മുമ്പാണ് മണല്‍ ഖനനവും ചളിവാരലും ആരംഭിച്ചത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ കോര്‍ കമ്മിറ്റി നല്‍കിയ അനുമതിയുണ്ടെന്ന് പ്രചരിപ്പിച്ചാണ് സ്വകാര്യ വ്യക്തി ഡാമിനുള്ളില്‍ ജെ.സി.ബി ഉള്‍പ്പെടെയുള്ളവ കൊണ്ടുവന്ന് മണലെടുക്കുന്നത്. ഡാമിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചാണ് മണലെടുപ്പ്. 2006ല്‍ ഡാമിനകത്ത് നിന്ന് 1,69,000 ക്യൂബിക് മീറ്റര്‍ ചളി വാരി കടത്താനാണ് കെംഡെലിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2010ല്‍ കെംഡെലിന് നല്‍കിയ കരാര്‍ കാലാവധി അവസാനിച്ചെങ്കിലും ചില സ്വകാര്യ വൃക്തികള്‍ ഹൈകോടതിയെ സമീപിച്ച് ഡാമില്‍നിന്ന് വെള്ളം കലങ്ങാതെ ചളി വാരാന്‍ ഇടക്കാല ഉത്തരവ് സമ്പാദിച്ചു. ഇതിന്‍െറ മറവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡാമിനകത്തും പരിസരത്തുമുളള തോടുകളില്‍നിന്നും മണല്‍ വാരിക്കടത്തുകയാണ്. രണ്ട് വര്‍ഷം മുമ്പ് കോര്‍ കമ്മിറ്റി 16,000 ക്യൂബിക് മീറ്റര്‍ മണലെടുക്കാന്‍ വീണ്ടും അനുമതി നല്‍കിയിരുന്നു. ഡാമിലെ വെള്ളം വറ്റുന്ന സമയത്താണ് ഖനനം നടത്തുന്നത്. കെംഡെലിന് അനുവദിച്ച മണലെടുപ്പിന്‍െറ അളവ് കഴിഞ്ഞുവെങ്കിലും വീണ്ടും 61,000 ക്യൂബിക് മീറ്റര്‍ മണല്‍ കൂടി എടുക്കാനാണ് നീക്കം. ഇതിന് ജില്ലാ ഭാരണകൂടത്തിന്‍െറ അനുമതി ലഭിച്ചതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതിന്‍െറ മറവില്‍ ഡാമിനകത്ത് നിന്ന് മണ്ണും കടത്തുന്നുണ്ട്. ജലസേചന വകുപ്പും റവന്യു വകുപ്പും ഇത് കണ്ടില്ളെന്ന് നടിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story