Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി.സിയെയും...

വി.സിയെയും സിന്‍ഡിക്കേറ്റംഗങ്ങളെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റംഗങ്ങളും ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സെനറ്റ് ഹാളില്‍ പൂട്ടിയിട്ടു. പ്യൂണ്‍, വാച്ച്മാന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം തീര്‍ക്കാന്‍ നടപടി ആവശ്യപ്പെട്ടായിരുന്ന സമരം. അക്കാദമിക് കൗണ്‍സില്‍ നടക്കുന്ന സെനറ്റ് ഹാളിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ ഇരുവാതിലുകളിലും ഉപരോധം തീര്‍ക്കുകയും പിന്നീട് പ്രധാന കവാടത്തിലെ വാതില്‍ താഴിട്ടു പൂട്ടുകയുമായിരുന്നു. അക്കാദമിക് കൗണ്‍സില്‍ യോഗം അവസാനിച്ച ശേഷം വൈസ് ചാന്‍സലര്‍, പ്രോ. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരെ സെനറ്റ് ഹാളില്‍ തടഞ്ഞുവെച്ച് ബാക്കിയുള്ളവരെ മാത്രമാണ് പുറത്തുകടക്കാന്‍ അനുവദിച്ചത്. ഭക്ഷണം കൊണ്ടുപോവാന്‍ പോലും അനുവദിച്ചില്ല. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ ചേരി തിരിഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വൈകീട്ട് നാലോടെ വി.സി ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം എത്തിച്ചെങ്കിലും ഒരു വിഭാഗം തടഞ്ഞത് വീണ്ടും തര്‍ക്കത്തിനിടയാക്കി. നാലരയോടെയാണ് ഭക്ഷണം നല്‍കാന്‍ അനുവദിച്ചത്. അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. സെനറ്റ് ഹാളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയില്ളെന്ന് വി.സി അറിയിക്കുകയും ചെയ്തു. അഞ്ചോടെയാണ് ഇവരെ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ ഭരണകാര്യാലയത്തിലേക്ക് എത്തിച്ചത്. ഏഴുമണിയോടെ പ്യൂണ്‍-വാച്ച്മാന്‍ നിയമനം സംബന്ധിച്ച് എ.ജിയുടെ നിയമോപദേശം തേടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അനുകൂല തീരുമാനമുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. റിയാസ് മുക്കോളി, പി.ആര്‍. രോഹില്‍ നാഥ് എന്നിവര്‍ക്ക് പുറമേ സംസ്ഥാന സെക്രട്ടറി യു.കെ. അഭിലാഷ്, നിയോജക മണ്ഡലം പ്രസിഡന്‍റ് പി. നിധീഷ് എന്നിവരും ഏഴോടെ നിരാഹാര സമരം ആരംഭിച്ചു. ഉപരോധ സമരം ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പി. നിധീഷ് അധ്യക്ഷത വഹിച്ചു. ഹരിപ്രിയ, ടി. ഇഫ്തിഖാറുദ്ദീന്‍, യു.കെ. അഭിലാഷ്, കെ.എ. അറാഫത്ത്, വി.എ. കരീം എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story