Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ.ആർ നഗറിൽ...

എ.ആർ നഗറിൽ തെരുവുനായ് ആക്രമണം; ആറുപേർക്ക് പരിക്ക്

text_fields
bookmark_border
എ.ആർ നഗറിൽ തെരുവുനായ്  ആക്രമണം; ആറുപേർക്ക് പരിക്ക്
cancel

തിരൂരങ്ങാടി: എ.ആർ നഗർ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി തെരുവ് നായ് ആക്രമണം. ആറു പേർക്ക് കടിയേറ്റു. കക്കാടംപുറം തൊടുവിൽ തങ്കമണി (40), മകൾ തൊടുവിൽ ആതിര (17), കൊടക്കല്ല് കൊ ടുവാപറമ്പൻ റിയാസിെൻറ മകൻ റാസിൻ (നാലര), കൊടക്കല്ല് പതിയിൽ ഹമീദിെൻറ മകൾ ഫാത്തിമ ഷംലി (നാല്), കൊടുവായൂർ കൊടുവാപറമ്പൻ ഹസ്സൻ (68), ഇതര സംസ്ഥാന തൊഴിലാളി ആലംഗീർ എന്നിവർക്കാണ് പരിക്കേറ്റത്. അബ്ദുറഹ്മാൻ നഗർ ബസാർ, കക്കാടംപുറം, കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിലായാണ് ശനിയാഴ്ച രാവിലെ നായുടെ ആക്രമണമുണ്ടായത്. കടിയേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായെ കക്കാടംപുറത്തുവെച്ച് നാട്ടുകാർ തല്ലിക്കൊന്നു. എ.ആർ നഗർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. തെരുവുനായ് ശല്യം ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

‘നടപടി സ്വീകരിക്കണം’
തിരൂരങ്ങാടി: എ.ആർ നഗറിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ തെരുവു നായ ആക്രമണത്തിന് പരിഹാരം കാണണമെന്ന് മൈനോറിറ്റി സെൽ എ.ആർ നഗർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.സി. അബ്ദുറഹിമാൻ, മെയ്തീൻ കുട്ടി മാട്ടറ, ജാഫർ മമ്പുറം, ഷംസു പാലമഠത്തിൽ, ഹസ്സൻ പുതിയത്തുപുറായ, പി.പി. െസെനുദ്ദീൻ, എ.പി. വേലായുധൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram-local news
News Summary - malappuram-local news
Next Story