വില്ലേജ് ഓഫിസുകളിൽ കലക്ടറുടെ മിന്നൽ പരിശോധന
text_fieldsമലപ്പുറം: ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ കലക്ടർ ജാഫർ മലികിെൻറ നേതൃത്വത്തിൽ മി ന്നൽ പരിശോധന. വീഴ്ചകൾ കണ്ടെത്തിയ രണ്ട് ഓഫിസുകളിൽ 24 മണിക്കൂറിനകം പ്രശ്നങ്ങൾ പ രിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. എ.ഡി.എം മെഹറലി, സബ് കലക്ടർ കെ.എസ് . അഞ്ജു, അസി. കലക്ടർ വികൽപ്പ് ഭരദ്വാജ്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവരുടെ നേതൃത്വത്തിൽ 16 ടീമുകളായാണ് പരിശോധന നടത്തിയത്. 20ഓളം വില്ലേജ് ഓഫിസുകളിൽ പരിശോധന നടന്നു. തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് റവന്യു ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യോഗശേഷം കലക്ടറാണ് വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്താനുള്ള നിർദേശം മുന്നോട്ടുവെച്ചതും ഉദ്യോഗസ്ഥർക്ക് സ്ഥലങ്ങൾ നിശ്ചയിച്ച് നൽകിയതും.
പാണ്ടിക്കാട്, കാവനൂർ വില്ലേജ് ഓഫിസുകൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പാണ്ടിക്കാട്ട് റെക്കോഡ് റൂം കൃത്യമായി പരിപാലിക്കാതിരിക്കുക, വൃത്തിയില്ലായ്മ എന്നിവക്കും കാവനൂരിൽ വില്ലേജ് ഓഫിസർ പുറത്തുപോയ കാര്യം മൂവ്മെൻറ് രജിസ്റ്ററിൽ േരഖപ്പെടുത്താത്തതിനുമാണ് നോട്ടീസ്. വില്ലേജ് ഓഫിസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രവർത്തനത്തിലും പുരോഗതിയുണ്ടായിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. പാണക്കാടും കാവനൂരുമാണ് കലക്ടർ സന്ദർശിച്ചത്. പാണക്കാട് വിേല്ലജ് ഓഫിസ് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തി. ഇതിനായി ജില്ലയിൽനിന്ന് ഫണ്ട് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫിസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ജീവനക്കാരുടെ നല്ല പെരുമാറ്റവും സമയബന്ധിത സേവനങ്ങളും ഉറപ്പുവരുത്താനായാണ് മിന്നൽ പരിശോധന. വില്ലേജ് ഓഫിസുകളിലെ ഹാജര്‍ പുസ്തകം, ഒൗദ്യോഗിക യാത്രകളും മറ്റും രേഖപ്പെടുത്തുന്ന മൂവ്മെൻറ് രജിസ്റ്റർ, കൈവശമുള്ള പണം രേഖപ്പെടുത്തേണ്ട ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍, പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട രേഖകൾ, അപേക്ഷകളുടെ രജിസ്റ്റർ, വില്ലേജിലെത്തിയ പൊതുജനങ്ങളുടെ അഭിപ്രായം, ഫയലുകളുടെയും രജിസ്റ്ററുകളുടെയും പരിപാലനം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും. ഗുരുത വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.