ഫോണിലൂടെ വശീകരിച്ച് പണം തട്ടാൻ ശ്രമം; യുവതിയും യുവാവും അറസ്റ്റിൽ
text_fieldsകൽപകഞ്ചേരി: യുവാക്കളെ വശീകരിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ ്തു. കുറുകയിലെ ഇരുമ്പുഴി വീട്ടിൽ സലീം (32), ഓമച്ചപ്പുഴ സ്വദേശിനി നരക്കടവത്ത് മുഹ്സിന (21) എന്നിവരെയാണ് കൽപകഞ്ചേരി എസ്.ഐ എസ്.കെ. പ്രിയൻ അറസ്റ്റ് ചെയ്തത്. ഫോൺ സംഭാഷണം വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ്. യുവതിയുമായി അടുപ്പത്തിലായാൽ സ്ഥലം പറഞ്ഞ് അവിടേക്ക് വരാൻ പറയും. യുവതി എത്തുന്നതോടൊപ്പംതന്നെ സംഘത്തിൽപെട്ട യുവാക്കളും സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം വൈലത്തൂരിലെ ഓട്ടോ ഡ്രൈവറാണ് തട്ടിപ്പിൽ കുടുങ്ങിയത്.
യുവതി വൈലത്തൂർ ടൗണിലെത്തി ഓട്ടോയിൽ കയറി ബംഗ്ലാവ്കുന്ന് ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു. ഇവരുടെ പിറകെ മറ്റൊരു ഓട്ടോയിലെത്തിയ രണ്ട് യുവാക്കൾ ചോദ്യംെചയ്ത് പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയാറാകാതിരുന്ന യുവാവിനെ പോക്സോ കേസിൽ കുടുക്കുമെന്നും നാട്ടിലും വീട്ടിലും അറിയിക്കുമെന്നും പറഞ്ഞും ഭീഷണിപ്പെടുത്തി. കോട്ടക്കൽ ചങ്കുവെട്ടിയിൽവെച്ച് ഓട്ടോ തട്ടിയെടുക്കാനും ശ്രമം നടത്തി. സംഘത്തിെൻറ കൈയിൽനിന്ന് തന്ത്രപൂർവം രക്ഷപ്പെട്ട യുവാവ് കൽപകഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി സലീം രണ്ട് പോക്സോ കേസുകളിൽ പ്രതിയാണെന്നും സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും എസ്.ഐ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.