നെന്മിനി മലയിൽ വിള്ളൽ, ജനം ഭീതിയിൽ
text_fieldsപാണ്ടിക്കാട്: നെന്മിനി മലയിലെ യങ് ഇന്ത്യ എസ്റ്റേറ്റിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിള്ളല്‍ കണ്ടെത്തി. എസ്റ്റേറ്റിെൻറ ചേരിപ്രദേശത്തെ റബര്‍തോട്ടത്തിലാണ് കഴിഞ്ഞദിവസ ം പറമ്പിലെ ജോലിക്കാർ വിള്ളല്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വില്ലേജ് അധ ികൃതര് സ്ഥലം സന്ദര്‍ശിച്ചു. രണ്ട് ഏക്കറോളം സ്ഥലത്ത് കമാനം രൂപത്തിലാണ് വിള്ളലുള്ളത്. 75 മീറ്റര്‍ ദൂരത്തിലാണ് ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിക്കയിടങ്ങളിലും വിള്ളലിന് 20 സെൻറിമീറ്ററോളം വീതിയുണ്ട്.
കുത്തനെ ഇറക്കമുള്ള സ്ഥലമാണിവിടെ. ചിലയിടങ്ങളില്‍ അഞ്ചടിയോളം ഭൂമി ഇടിയുകയും പാറകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് സര്പ്പിച്ചിട്ടുണ്ടെന്ന് വില്ലേജ് അധികൃതര്‍ അറിയിച്ചു. ജിയോളജി വകുപ്പിനെ അറിയിച്ച് സ്ഥലത്ത് പഠനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിള്ളൽ കണ്ടെത്തിയ പ്രദേശത്തിെൻറ താഴ്ഭാഗത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നെന്മിനി മലയില്‍ വിള്ളല്‍ കണ്ടെത്തിയതറിഞ്ഞ് ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ പ്രളയത്തില്‍ മലയുടെ വിവിധ ഭാഗങ്ങളിലായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതില്‍ മിക്കതും യങ് ഇന്ത്യ എസ്റ്റേറ്റിനുള്ളിലും സമീപങ്ങളിലുമാണ് നടന്നത്. ഇതേതുടര്‍ന്നുള്ള കുത്തൊഴുക്കില്‍ ഒട്ടേറെയാളുകളുടെ കാര്‍ഷിക വിളകള്‍ നശിച്ചിരുന്നു. മലയുടെ താഴ്വാരത്തായി നെന്മിനി, നല്ലൂര്, മന്തംകുണ്ട്, അരീച്ചോല പ്രദേശങ്ങളില്‍ ആയിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്തുകാര്‍ക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. ശക്തമായ മഴയുണ്ടായാല്‍ ഈ ഭാഗത്ത് ഉരുള്‍പൊട്ടാൻ സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.