പറവണ്ണയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsതിരൂര്‍: പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍ വ്യാഴാഴ്ച മുന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും മുസ ്ലിം ലീഗ് പ്രവര്‍ത്തകനും കുത്തേറ്റ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ് രവര്ത്തകരായ വാക്കാട് സ്വദേശി കളരിക്കല്‍ അന്‍വര്‍ (27), പറവണ്ണ ആലിന്‍ചുവട് സ്വദേശി കൊ ണ്ടാരെൻറ പുരക്കല്‍ സഹീര്‍ (32) എന്നിവരാണ് പിടിയിലായത്. തിരൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്മരാജന്, എസ്.ഐ കെ.ജെ. ജിനേഷ് എന്നിവരുള്‍പ്പെടുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും അഞ്ച് പ്രതികള്‍ കൂടി ഇനി പിടിയിലാവാനുണ്ടെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയതിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പറവണ്ണ കാഞ്ഞിരക്കുറ്റിയിലുണ്ടായ സംഘര്‍ഷത്തിലാണ് പറവണ്ണ സ്വദേശി ചൊക്കെൻറ പുരക്കല്‍ കുഞ്ഞിമോന് (43), സഹോദരന് മുഹമ്മദ് റാഫി (40) എന്നിവര്‍ക്ക് കുത്തേറ്റത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന കുഞ്ഞിമോന് എട്ടുമാസം മുമ്പാണ് പാര്‍ട്ടിയില്‍നിന്ന് വിട്ടുനിന്നത്. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള അഭിപ്രായം വ്യത്യാസമാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് കാരണമെന്ന് കുഞ്ഞിമോന് ആരോപിച്ചിരുന്നു.
കുഞ്ഞിമോനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് റാഫിക്ക് മർദനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
