ഗാർഹികാതിക്രമം: സ്ത്രീസുരക്ഷക്ക് വഴികാട്ടിയായി പിങ്ക് പൊലീസ്
text_fieldsമലപ്പുറം: ഗാർഹികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ രക്ഷിക്കാൻ ബോധവത്കരണവുമാ യി മലപ്പുറം പിങ്ക് പൊലീസ്. ഇതിെൻറ ഭാഗമായി മലപ്പുറം ടൗണിലെ ബസ്സ്റ്റോപ്പുകളിലും ആശുപത്രികളിലും ബോധവത്കരണ പോസ്റ്ററുകൾ പതിച്ചുതുടങ്ങി. അടുത്ത ദിവസം മുതൽ കോട്ടക്കൽ, തിരൂർ, മഞ്ചേരി, കൊണ്ടോട്ടി എന്നിവയടക്കം ജില്ലയിെല പ്രധാന ടൗണുകളിലും പോസ്റ്ററുകൾ സ്ഥാപിക്കും. ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാറിെൻറ നിർദേശപ്രകാരമാണ് പോസ്റ്റർ പതിക്കുന്നത്. ‘വീട്ടിലെ അക്രമം: രക്ഷാമാർഗം ഇതാ’ എന്ന തലക്കെട്ടിലുള്ളതാണ് ബഹുവർണ പോസ്റ്റർ. ഗാർഹികാതിക്രമങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കൽ നിയമപ്രകാരം വഴി ലഭ്യമാവുന്ന സംരക്ഷണങ്ങളാണ് പോസ്റ്ററിൽ പ്രതിപാദിക്കുന്നത്. ശാരീരികാതിക്രമം, ലൈംഗികാതിക്രമം, സാമ്പത്തികാതിക്രമം, വാക്കുകൊണ്ടുള്ളതോ വികാരപരമോ ആയ ആക്രമണം എന്നിവയിൽനിന്ന് നിയമം സ്ത്രീക്ക് സംരക്ഷണം നൽകുമെന്ന് പോസ്റ്റർ പറയുന്നു. നിയമപ്രകാരം സംരക്ഷണ ഉത്തരവും നഷ്ടപരിഹാരവും വിധിക്കാനുള്ള മജിസ്േട്രറ്റിെൻറ അധികാരങ്ങളും പോസ്റ്ററിൽ വിശദീകരിക്കുന്നുണ്ട്.
1515ൽ വിളിച്ചാൽ പിങ്ക് പൊലീസ് റെഡി
മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പിങ്ക് പൊലീസ് പട്രോളിങ് വഴി ലക്ഷ്യമിടുന്നത്. സ്ത്രീകൾക്ക് പിങ്ക് പട്രോൾ സഹായത്തിനും വിവരങ്ങൾ അറിയിക്കാനും 1515 എന്ന നമ്പറിൽ വിളിക്കാം. വനിത ഹെൽപ് ലൈനായ 1091, പൊലീസ് കൺട്രോൾ റൂം നമ്പറായ 100 എന്നിവയിലും സഹായം ലഭ്യമാവും. ജില്ല പൊലീസ് മേധാവിയുടെ കീഴിലാണ് പിങ്ക് പട്രോൾ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ജില്ലയിൽ എവിടെനിന്ന് ഇൗ നമ്പറിലേക്ക് വിളിച്ചാലും മലപ്പുറം വനിത സെല്ലിൽ ഒരുക്കുന്ന കൺട്രോൾ റൂമിൽ വിവരം ലഭിക്കും. പിങ്ക് പൊലീസിെൻറ പട്രോളിങ് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ എല്ലാവരും വനിത പൊലീസുകാരായിരിക്കും. പ്രധാനമായും ആളൊഴിഞ്ഞ വഴികളിലും ഹോസ്റ്റൽ പരിസര പ്രദേശങ്ങളിലും സ്കൂൾ, കോളജ്, ഓഫിസുകൾ, ബസ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പിങ്ക് പൊലീസിെൻറ നിരീക്ഷണം. സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുടർന്ന് ശല്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.