വേരുറപ്പിച്ച് തട്ടിപ്പു കമ്പനികൾ
text_fieldsനിലമ്പൂർ: ഇടവേളക്ക് ശേഷം തട്ടിപ്പുകമ്പനികൾ വീണ്ടും വേരുറപ്പിക്കുന്നു. ആകെയുള്ള ക റവപ്പശുവിനെ വിറ്റും ഏക ജീവിതമാർഗമായ ഓട്ടോ വിറ്റും മകളെ വിവാഹം ചെയ്തയക്കാൻ സ്വരൂ പിച്ച സമ്പാദ്യവും തട്ടിപ്പു പദ്ധതികളിൽ നിക്ഷേപിച്ച് വഴിയാധാരമായവർ നിരവധിയുണ്ട്. അധ്വാനിക്കാതെ ജീവിക്കാനുള്ള മലയാളിയുടെ ത്വരയാണ് എല്ലാ തട്ടിപ്പുകൾക്കും തഴച്ചുവളരാൻ ഇടയാക്കുന്നത്. കോയമ്പത്തൂർ ആസ്ഥാനമായ കമ്പനിയാണ് ഇത്തവണ മലയാളിയെ വിഡ്ഢികളാക്കാൻ ഇറങ്ങിയിരിക്കുന്നത്. വളരെ ആകർഷകമാണ് സ്കീമുകൾ. കുറഞ്ഞ നിക്ഷേപം 50,000 രൂപ. ഒരു ലക്ഷം നിക്ഷേപിച്ചാൽ അതിെൻറ 20 ശതമാനം വെച്ച് 20,000 രൂപ തുടർച്ചയായി 10 മാസം കിട്ടും. 12 മാസംകൊണ്ടാണ് ഇരട്ടിക്കുന്നത്. എങ്കിൽ തന്നെ ലാഭം 100 ശതമാനമാണ്.
10 മാസം കൊണ്ട് ഇരട്ടിക്കുമ്പോൾ ലാഭം 120 ശതമാനമാവുന്നു. ബാങ്കുകളിൽനിന്ന് നിക്ഷേപത്തിന് കിട്ടുന്ന പരമാവധി പലിശ 8.5 ശതമാനമാണ് എന്നിരിക്കെയാണ് 120 ശതമാനം ലാഭം ഇവർ വാഗ്ദാനം ചെയ്യുന്നത്. അതിനു പുറമെ ഒരാളെ ചേർക്കുമ്പോൾ 35 ശതമാനം വരെയാണ് കമീഷനായി 10 മാസംകൊണ്ട് കിട്ടുക. അതായത് ഒരാൾ നിക്ഷേപിക്കുന്ന ഒരു ലക്ഷത്തിന് 2,35,000 രൂപ കമ്പനി പത്തു മാസംകൊണ്ടു തിരികെ നൽകും. ഇപ്പോൾ ജില്ലയിൽനിന്ന് കോടികളാണ് പദ്ധതിയിലേക്ക് ഒഴുകുന്നത്. ആദ്യം പണം നിക്ഷേപിച്ചു ലാഭം കിട്ടിയവർ വീണ്ടും അതിൽ നിക്ഷേപിക്കുകയും പരിചയക്കാരെയും ബന്ധുക്കളെയും ചേർക്കുകയും െചയ്യുന്നു. നാലു പേരെ ചേർത്ത് കമ്പനിക്ക് നാലു ലക്ഷം ഉണ്ടാക്കിക്കൊടുക്കുമ്പോൾ കമ്പനി അതിൽ നിന്ന് ഒരു ലക്ഷം ചേർത്ത ആൾക്ക് കൊടുക്കുന്നു. ഇത്തരം എല്ലാ തട്ടിപ്പുകളും ആദ്യത്തെ കുറച്ചുകാലം മുന്നോട്ടുപോകും. കോടികൾ ലഭിച്ചു കഴിഞ്ഞാൽ നടത്തിപ്പുകാർ മുങ്ങും. അവസാനം പൊലീസിൽ പരാതിയുമായി നെട്ടോട്ടമോടുന്ന സ്ഥിതിയിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.