Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 4:59 AM IST Updated On
date_range 8 May 2020 4:59 AM ISTപ്രവാസികൾക്കായി ഒരുക്കിയത് 23 കെ.എസ്.ആർ.ടി.സി ബസുകൾ
text_fieldsbookmark_border
കരിപ്പൂർ: ദുബൈയിൽ നിന്നെത്തിയ ആദ്യസംഘത്തിലുള്ളവരെ വീടുകളിലേക്കും കോവിഡ് കെയർ സൻെറുകളിലേക്കും മാറ്റാനായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത് 23 കെ.എസ്.ആർ.ടി.സി ബസുകൾ. ഇതില്‍ 18 എണ്ണം മലപ്പുറം ജില്ലയില്‍ നിന്നുള്ളതും 10 എണ്ണം കോഴിക്കോട് ജില്ലയില്‍ നിന്നുള്ളതുമാണ്. രണ്ട് വീതം ബസുകൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരെ എത്തിക്കാനായാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് ഒാരോ ബസ് വീതവും. കോവിഡ് ലക്ഷണങ്ങളുള്ളവര്‍, മറ്റ് രോഗികള്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെ കൊണ്ടുപോകാന്‍ 108 ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. കൂടാതെ പ്രീ പെയ്ഡ് ടാക്‌സി സൗകര്യവുമുണ്ടായിരുന്നു. വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക്, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ ഏജന്‍സി പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story