Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2019 5:01 AM IST Updated On
date_range 21 March 2019 5:01 AM ISTസ്വകാര്യ കമ്പനി ഉൗറ്റിയത് 200 േകാടി; പി.എൻ.ബി വീണ്ടും വെട്ടിൽ
text_fieldsbookmark_border
ന്യൂഡൽഹി: 11,400 കോടി രൂപയുമായി വജ്ര വ്യാപാരി നീരവ് മോദി നാടുവിട്ടതിന് പിറകെ പഞ്ചാബ് നാഷനൽ ബാങ്കിനെ വെട്ടിലാക്ക ി മറ്റൊരു കുംഭകോണം കൂടി. ഹഞ്ചർ ബയോടെക് എനർജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പി.എൻ.ബിയെ വീണ്ടും കുഴിയിൽ ചാടിച്ചത്. 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ബാങ്ക് പരാതി നൽകിയതെന്ന് സി.ബി.െഎയിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. പി.എൻ.ബിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള ശാഖകളിലാണ് വായ്പ തട്ടിപ്പ് നടന്നത്. അന്വേഷണത്തിൽ വായ്പ തുക വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഖരമാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഹഞ്ചർ ബയോടെക് എനർജിസ്. ഇന്ത്യയിൽനിന്ന് 85.65 കോടിയും ലണ്ടൻ ശാഖ വഴി 125.40 കോടിയുമാണ് കമ്പനി വായ്പ എടുത്തത്. കമ്പനിയുടെതായി കാണിച്ച പല ബ്രാഞ്ചുകളും നിലവിലില്ലാത്തതും ചിലത് പ്രവർത്തനരഹിതമാണെന്നും സി.ബി.െഎ അന്വേഷണത്തിൽ വ്യക്തമായി. മുംബൈ ഫോർട്ട് ശാഖയിൽനിന്ന് ഹഞ്ചർ കമ്പനിക്ക് ഭീമമായ തുക വായ്പ നൽകിയതിനെതിരെ 2010 മാർച്ച് ഒമ്പതിന് റിസർവ് ബാങ്ക് പി.എൻ.ബിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ കമ്പനി ഡയറക്ടർ നദീം ഫർണിച്ചർവാലയോ പി.എൻ.ബി അധികൃതരോ പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story