Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:59 PM IST Updated On
date_range 19 Sept 2018 12:59 PM ISTതമിഴ്നാട്ടിൽ എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ്: വിധി നാളെ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ സ്പീക്കർ അയോഗ്യരാക്കിയ ദിനകരൻപക്ഷ എം.എൽ.എമാരുടെ കേസിൽ മദ്രാസ് ഹൈകോടതിയിലെ മൂന്നാം ജഡ്ജി എം. സത്യനാരായണൻ ഇൗമാസം 20ന് വിധി പറയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും സ്പീക്കർ പി. ധനപാലും തമ്മിൽ ചർച്ച നടത്തിയിരുന്നു. ജൂൺ 14ന് ഹൈകോടതി ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് അന്തിമവിധിക്കായി മൂന്നാം ജഡ്ജിക്ക് കേസ് കൈമാറിയത്. മൂന്നാം ജഡ്ജിയായി ജസ്റ്റിസ് എസ്. വിമലയെയാണ് നിയമിച്ചത്. എന്നാൽ, സുപ്രീംകോടതി ഇടപെട്ട് വിമലയെ മാറ്റി ജസ്റ്റിസ് എം. സത്യനാരായണനെ നിയമിച്ചു. മൂന്നാം ജഡ്ജിയുടെ വിചാരണ 12 ദിവസം നീണ്ടു. 2017 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി ഗവർണർക്ക് നിവേദനം നൽകിയതിെൻറ പേരിൽ ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിയിൽ മൂന്നാം ജഡ്ജി വിയോജിപ്പ് രേഖെപ്പടുത്തിയാൽ എടപ്പാടി സർക്കാറിെൻറ നിലനിൽപ് അപകടത്തിലാവും. അല്ലാത്തപക്ഷം 18 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. കരുണാനിധിയുടെ മരണത്തോടെ തിരുവാരൂരിലും എ.കെ. ബോസിെൻറ നിര്യാണത്തോടെ തിരുപ്പറകുൺറത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story