Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 10:33 AM IST Updated On
date_range 11 Sept 2018 10:33 AM ISTകേരളത്തിന് 10 കോടി ദിർഹം തയ്യാർ^ദുബൈ റെഡ്ക്രസൻറ് മേധാവി
text_fieldsbookmark_border
കേരളത്തിന് 10 കോടി ദിർഹം തയ്യാർ-ദുബൈ റെഡ്ക്രസൻറ് മേധാവി ദുബൈ: പ്രളയദുരിതം നേരിടുന്ന കേരളത്തിന് ആശ്വാസം പകരുന്നതിന് 10 കോടി ദിർഹം (197കോടി രൂപ) എമിറ്റേറ്റ്സ് റെഡ്ക്രസൻറിന് യു.എ.ഇ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാറിെൻറ അനുമതി ലഭിച്ചാൽ ഇൗ തുക ഉപയോഗിച്ചുള്ള സഹായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സന്നദ്ധമാണെന്നും റെഡ്ക്രസൻറ്. പ്രളയത്തിൽ വീടു തകർന്നവർക്ക് അവ പുനർനിർമിച്ച് നൽകുവാനാണ് താൽപര്യമെന്ന് ദുബൈ റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി 'ഗൾഫ് മാധ്യമ'ത്തോടു പറഞ്ഞു . കേരളത്തിൽ സംഭവിച്ച നാശനഷ്ടം സംബന്ധിച്ച് ഇന്ത്യയിലെ യു.എ.ഇ അംബാസഡറുടെ റിപ്പോർട്ട് ലഭിക്കുന്നതിൻ പ്രകാരം മറ്റ് സഹായ പ്രവർത്തനങ്ങൾ സംബന്ധിച്ചും കൃത്യത ലഭിക്കും. വസ്ത്രം, മരുന്നുകൾ, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവയടക്കം 65 ടൺ ഉൽപന്നങ്ങളാണ് കേരളത്തിന് നൽകാനായി മാത്രം റെഡ്ക്രസൻറ് ഗോഡൗണിൽ സംഭരിച്ചു വെച്ചിരിക്കുന്നത്. അനുമതി ലഭിച്ചാൽ ഇന്ത്യയിലേക്ക് അവ എത്തിക്കാൻ തങ്ങൾ ഒരുക്കമാെണന്നും അദ്ദേഹം വ്യക്തമാക്കി. കേരളം യു.എ.ഇക്ക് അത്രമാത്രം വേണ്ടപ്പെട്ട ദേശമാണ്. പുനർനിർമാണ പ്രക്രിയയിൽ പങ്കുചേരാൻ അവസരം ലഭിക്കുമെന്നു തന്നെയാണ് വിശ്വാസം. നിലവിൽ റെഡ്ക്രസൻറ് സന്നദ്ധ പ്രവർത്തകർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കിൻറർഗാർഡൻ സ്റ്റാർേട്ടഴ്സ് സ്കൂളിലെ വിദ്യാർഥികൾ സ്വരൂപിച്ച ദുരിതാശ്വാസ സാമഗ്രികൾ ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് അൽ സറൂനി ഇക്കാര്യം അറിയിച്ചത്. സവാദ് റഹ്മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story