Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:26 AM IST Updated On
date_range 6 Sept 2018 11:26 AM ISTഡോക്ടർമാർക്കെതിരെ ന്യൂനപക്ഷ കമീഷനിൽ പരാതി
text_fieldsbookmark_border
മലപ്പുറം: ചികിത്സാപിഴവ് സംബന്ധിച്ച രണ്ട് പരാതികൾ ന്യൂനപക്ഷ കമീഷൻ അദാലത്തിൽ പരിഗണിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ യൂറോളജിസ്റ്റ് വേദനസംഹാരിയോ അനസ്തേഷ്യയോ നൽകാതെ മൂത്രനാളിയിൽ ട്യൂബിട്ടു എന്നായിരുന്നു മൂക്കുതല ചേലക്കാട് മാളിയേക്കൽ അബ്ദുൽ ലത്തീഫിെൻറ പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി, ജനറൽ ഫിസിഷ്യൻ എന്നിവരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകി. അബ്ദുൽ ലത്തീഫിെൻറ ചികിത്സയുടെ മുഴുവൻ രേഖകളും കമീഷന് നൽകണം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സർജനെതിരായ പരാതിയിലും കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സാപിഴവാണ് മാതാവിെൻറ ആരോഗ്യനില വഷളാക്കിയതെന്ന് കാണിച്ച് സലീം ചൂരപ്പിലാൻ നൽകിയ പരാതിയിലാണിത്. വിദഗ്ധസമിതി രൂപവത്കരിച്ച് വിശദ റിപ്പോർട്ട് നൽകാൻ കമീഷൻ കോഴിക്കോട് മെഡിക്കൽ സൂപ്രണ്ടിന് ഉത്തരവ് നൽകി. 24 പരാതികളാണ് ബുധനാഴ്ച കമീഷൻ പരിഗണിച്ചത്. 10 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഡിസംബർ 24നാണ് ജില്ലയിലെ അടുത്ത സിറ്റിങ്. musthaa photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story