Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 11:14 AM IST Updated On
date_range 4 Sept 2018 11:14 AM ISTനാലാം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം: പ്രതിയെ വീണ്ടും ജയിലിലടച്ചു
text_fieldsbookmark_border
മേലാറ്റൂർ: വിദ്യാർഥിയെ പാലത്തിന് മുകളിൽനിന്ന് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലടച്ചു. എടയാറ്റൂർ ഡി.എൻ.എം.എ.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആനക്കയം മങ്കരത്തൊടി മുഹമ്മദിനെയാണ് ആറുദിവസത്തെ തെളിവെടുപ്പ് കസ്റ്റഡിക്ക് ശേഷം പൊലീസ് തിരികെ ജയിലിലെത്തിച്ചത്. കനത്ത ബന്തവസിലായിരുന്നു കഴിഞ്ഞ ആറുദിവസം അന്വേഷണസംഘം പ്രതിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തത്. പ്രതിയെ പാർപ്പിച്ച മേലാറ്റൂർ പൊലീസ് സ്റ്റേഷനും പ്രത്യേക സുരക്ഷ ഏർപ്പാടാക്കിയിരുന്നു. പൊലീസിെൻറ നടപടിക്രമങ്ങളോട് പ്രതി പൂർണമായി സഹകരിച്ചു. ആവശ്യമെങ്കിൽ പ്രതിയെ വീണ്ടും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കാനുള്ള തെളിവുകൾ ശേഖരിച്ച് വളരെ വേഗം കുറ്റപത്രം കോടതിയിൽ ഹാജരാക്കാനുള്ള കഠിനയത്നത്തിലാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story