Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2018 10:44 AM IST Updated On
date_range 4 Sept 2018 10:44 AM ISTഎലിപ്പനി: ഏജൻസികൾ പഠനം തുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തിനുശേഷം എലിപ്പനി വർധിക്കുന്നതിനെക്കുറിച്ച് വിവിധ ആരോഗ്യ ഏജൻസികൾ പഠനം തുടങ്ങിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി), ലോകാരോഗ്യ സംഘടനയുടെ കേരളത്തിലെ പ്രതിനിധികൾ, തമിഴ്നാട്ടിൽനിന്നുള്ള പൊതുജനാരോഗ്യ സംഘം തുടങ്ങിയ സംഘങ്ങളാണ് പഠനം നടത്തുന്നത്. കോഴിക്കോട്ട് എലിപ്പനി ബാധിതരുടെ എണ്ണം കൂടാനുള്ള കാരണവും പഠനവിധേയമാക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ 20 ഡോക്ടർമാരെയും 20 നഴ്സുമാരെയും ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ട്. അന്തമാൻ നികോബാറിൽ നിന്നുള്ള എലിപ്പനി രോഗവിദഗ്ധൻ ഡോ. സുഗുണെൻറ സേവനവും ഈ സാഹചര്യത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story