Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 10:35 AM IST Updated On
date_range 2 Sept 2018 10:35 AM ISTകാളികാവിൽ പകർച്ചപ്പനി വ്യാപകം
text_fieldsbookmark_border
കാളികാവ്: വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉൾെപ്പടെയുള്ള ദുരന്തങ്ങൾക്ക് ശേഷം മലയോര പ്രദേശങ്ങൾ മോചനമാകുന്നതിനിടെ മേഖലയിൽ പകർച്ച വ്യാധികൾ പടരുന്നു. നൂറുകണക്കിന് ആളുകളാണ് പകർച്ചപ്പനിയുടെ പിടിയിലായിരിക്കുന്നത്. കാളികാവ് പഞ്ചായത്തിലെ അടക്കാകുണ്ട് സ്വദേശി ഓട്ടോ ഡ്രൈവറായ മനച്ചിതൊടിക അബൂബക്കർ (62) വെള്ളിയാഴ്ച എലിപ്പനി പിടിപെട്ട് മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പനി ബാധിച്ചത്. കാളികാവ് പഞ്ചായത്തിൽ നൂറ്റി അമ്പതോളം വീടുകൾ വെള്ളത്തിലായിരുന്നു. വെള്ളം ഇറങ്ങിയതോടെ മേഖലയിൽ പകർച്ചപ്പനിയും അനുബന്ധ രോഗങ്ങളും വ്യാപകമായി. നിരവധിപേരാണ് ദിവസവും കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. കാളികാവ് ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള 50 പേരിൽ 30ഉം പനി ബാധിതരാണ്. മഞ്ഞപ്പിത്തവും മറ്റ് പകർച്ച രോഗങ്ങളും വേറെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രളയ ബാധിത മേഖലയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരും പ്രതിരോധ മരുന്ന് നിർബന്ധമായി കഴിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോക്ടർ ജസീല പറഞ്ഞു. പടം..kkv pani കാളികാവ് ആശുപത്രിയിലെ പനി തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story