Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിക്കേറ്റ ആദിവാസി...

പരിക്കേറ്റ ആദിവാസി യുവാവി‍െൻറ നില ഗുരുതരമായി തുടരുന്നു

text_fields
bookmark_border
ചിറ്റൂർ (പാലക്കാട്): സേലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദിവാസി യുവാവി‍​െൻറ നില ഗുരുതരമായി തുടരുന്നു. മീനാക്ഷിപുരം നെല്ലിമേട് സ്വദേശി ആറുമുഖ‍​െൻറ മകൻ മണികണ്ഠനാണ് കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതര പരിക്കുകളോടെ കഴിയുന്നത്. തമിഴ്നാട്ടിലെ കള്ളക്കുറിശ്ശിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ പരിക്കേറ്റ് സേലത്തെ വിനായക വിംസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നെല്ലിമേട് സ്വദേശി പി. മണികണ്ഠ​െൻറ ആന്തരിക അവയവങ്ങൾ ആശുപത്രി ബില്ലടക്കാൻ വേണ്ടി നീക്കം ചെയ്തത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കെ. കൃഷ്ണൻകുട്ടി എം.എൽ.എയും വിഷയത്തിൽ ഇടപെട്ടിരുന്നു. എം.എൽ.എയും മന്ത്രി എ.കെ. ബാലനും സേലം ജില്ല കലക്ടർക്ക് പരാതിയും നൽകി. മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കുകളോടെ മൂന്ന് പേരാണ് സേലത്തെ വിനായക ആശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ചയോടെ നെല്ലിമേട് പേച്ചിമുത്തുവി​െൻറ മകൻ മണികണ്ഠന് മസ്തിഷ്ക മരണം സംഭവിച്ചു. മൂന്ന് ലക്ഷം രൂപ അടക്കുകയോ അവയവങ്ങൾ നൽകുകയോ ചെയ്താൽ മാത്രമേ മൃതദേഹം വിട്ടുനൽകൂവെന്ന ആശുപത്രി അധികൃതരുടെ നിബന്ധനക്ക് മുന്നിൽ ബന്ധുക്കൾ അവയവദാന സമ്മതപത്രം ഒപ്പിട്ടു നൽകി. ഇതിനുശേഷമാണ് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം സൗജന്യമായി നെല്ലിമേട്ടിൽ എത്തിച്ച് നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story