Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:06 AM IST Updated On
date_range 25 May 2018 11:06 AM ISTഅവനവനിൽ മാത്രം ഒതുങ്ങില്ല വ്രതശുദ്ധി
text_fieldsbookmark_border
(((അയക്കേണ്ട))) റമദാൻ വിശേഷം റമദാനിൽ ഓരോരോത്തരും ആചരിക്കേണ്ട വ്രതശുദ്ധിയുണ്ട്. വ്രതശുദ്ധി അവനവനിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് അപരനിലേക്ക് വ്യാപിച്ചു കിടക്കുന്നു. സഹജീവികളോടുള്ള കരുണാമയമായ ജീവിത സമീപനമാണ് ആത്മശുദ്ധീകരണത്തിെൻറ പാത ഒരുക്കുന്നത്. ഉന്നത സഹജാവബോധം കൂടിയാണത്. മനസ്സും ശരീരവും വേറെയല്ല. ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിലെ അമ്മയും മക്കളും വിശന്നിരിക്കുന്നത് കാണേണ്ടി വന്നപ്പോൾ ഭരണാധികാരി ഖലീഫ ഉമർ ചെയ്ത പ്രവൃത്തി ഓർമ വരുന്നു. തെൻറ കൊട്ടാരത്തിൽ ചെന്ന് അവർക്കുള്ള ഭക്ഷണം തലയിൽ ചുമന്ന് കാൽനടയായി കൊണ്ടു ചെന്നെത്തിച്ച ഭരണാധികാരി. അധികാരത്തിെൻറ ധാർഷ്ട്യങ്ങൾക്കപ്പുറം എങ്ങനെ ഭരണാധികാരി കാരുണ്യവാനായിരിക്കണമെന്ന് ഇസ്ലാം നമുക്ക് പഠിപ്പിച്ചുതരുന്നു. ആ വിധം പ്രവാചകെൻറ കാരുണ്യം മണ്ണിലേക്ക് മനുഷ്യമനസ്സിലേക്കും പെയ്തിറങ്ങുന്ന മാസമാണ് റമദാൻ. ആത്മവിശുദ്ധിയിലൂടെ അപരെൻറ വിശുദ്ധിയും അതിലൂടെ സമൂഹ വിശുദ്ധിയും ഉണ്ടാകണം. കരുണാമയനായിരിക്കേണ്ട രാജ്യത്തിെൻറ കാവൽക്കാരൻ അധികാരത്തിെൻറ പൈശാചിക രൂപമാകുമ്പോൾ റമദാെൻറ വിശുദ്ധി മനസ്സിൽ പകർത്തി പ്രവാചക ശബ്ദത്തിനു കാതോർക്കുക. അന്യെൻറ വാക്കുകൾ സംഗീതമാകുന്ന കാലമുണ്ടാകട്ടെ! വയലാർ രാമവർമ എഴുതിയതുപോലെ വരാനിരിക്കുന്ന നല്ല കാലത്തിലേക്ക് റമദാൻ ചന്ദ്രിക നിലാവു പടർത്തട്ടെ! -ഡോ. പി.ആർ. ജയശീലൻ സാഹിത്യ നിരൂപകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story