Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിജിറ്റൽ ഭൂസർവേക്ക്...

ഡിജിറ്റൽ ഭൂസർവേക്ക് സ്വകാര്യ ഏജൻസികളും; വാലിഡേഷൻ ജോലി സർവേ വകുപ്പിന്

text_fields
bookmark_border
മഞ്ചേരി: സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന അംഗീകൃത ഏജൻസികളെയും സാങ്കേതിക പരിജ്ഞാനമുള്ളവരെയും ഉൾപ്പെടുത്തി ഡിജിറ്റൽ സർവേ നടപടിക്ക് ഒരുങ്ങുന്നു. സർവേ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിലാണിത്. കേന്ദ്ര സർക്കാറി​െൻറ എം പാനൽ ഏജൻസികളുടെ പട്ടികയിൽ നിന്ന് തെരഞ്ഞെടുത്ത ഏജൻസികൾ മുഖേന സർവേ നടത്താനാണ് തീരുമാനം. സർവേ നടത്തുന്നതിനും കൈവശം സംബന്ധിച്ച സെറ്റിൽമ​െൻറിനുമായുള്ള സമഗ്രമായ നിയമനിർമാണവും പദ്ധതി നിർദേശിക്കുന്നുണ്ട്. ഡിജിറ്റൽ സർവേയുടെ ഭാഗമായി സംസ്ഥാനത്തെ ഉന്നത സംഘം ഗുജറാത്ത് സന്ദർശിച്ച് സംസ്ഥാന സർക്കാറിന് ശിപാർശ നൽകിയിരുന്നു. കേന്ദ്ര അംഗീകാരമുള്ള സ്വകാര്യ സർവേ ഏജൻസികളെകൊണ്ട് സർവേ പൂർത്തിയാക്കാനും അന്തിമ അംഗീകാരവും പരാതി പരിഹാരത്തിനുള്ള ചുമതലയും സർവേ വകുപ്പിൽ നിലനിർത്താനുമാണ് പ്രധാന ശിപാർശയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉത്തരവിൽ വ്യക്തമാക്കി. പ്രോജക്ട് മാനേജ്മ​െൻറ് കൺസൽട്ടൻസിയെ ചുമതലപ്പെടുത്താനും പുതിയ സർവേ അതിരടയാള നിയമവും സർവേ മാന്വലും തയാറാക്കാനും ഇതോടൊപ്പം ശിപാർശ ചെയ്തിരുന്നു. ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് വാലിഡേഷൻ ജോലികൾ പൂർണമായും സർവേ വകുപ്പിൽ നിക്ഷിപ്തമാക്കി, അംഗീകൃത ഏജൻസികളെകൊണ്ട് ഡിജിറ്റൽ സർവേ ആരംഭിക്കാനും സർക്കാർ തത്വത്തിൽ തീരുമാനിച്ചത്.1883ൽ ആരംഭിച്ച് 1911ൽ പൂർത്തിയാക്കിയ സർവേ സെറ്റിൽമ​െൻറ് രേഖകളാണിപ്പോഴും. സംസ്ഥാനം രൂപവത്കരണത്തിന് ശേഷമുണ്ടായ ഭൂക്രയവിക്രയവും പോക്കുവരവും പ്രതിഫലിക്കുന്ന നവീകരണം ഈ രേഖകളിൽ വരുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് റീസർവേ ആരംഭിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story