Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:59 AM IST Updated On
date_range 9 May 2018 11:59 AM ISTദേശീയപാതയിലെ അത്യാധുനിക കാമറകൾ മിഴിതുറക്കാൻ ദിവസങ്ങൾ മാത്രം
text_fieldsbookmark_border
കുഴൽമന്ദം: പൊലീസ് അന്വേഷിക്കുന്ന വാഹനം ദേശീയപാതയിൽ പ്രവേശിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥെൻറ മൊബൈൽ ഫോണിൽ സന്ദേശമെത്തിക്കുന്ന ആധുനിക കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു. ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 54 കിലോമിറ്ററിൽ 37 സ്ഥലങ്ങളിലായി 148 അത്യാധുനിക കാമറകളാണ് സ്ഥാപിക്കുന്നത്. ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തിയാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. കേസ് അന്വേഷണത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും ഇതൊരു കുതിച്ച് ചാട്ടമമാകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കാമറകൾ ദേശീയപാതയിൽ സ്ഥാപിക്കുന്നത്. അപകടസാധ്യതയുള്ള സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. അമിതവേഗത, അപകടം ഉൾെപ്പടെയുള്ള എല്ലാത്തിെൻറയും പൂർണ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കാമറ വഴി ലഭ്യമാകും. അപകടം സംഭവിച്ച ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ, മറ്റിടങ്ങളിൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പൊലീസിനെ കാമറകൾ സഹായിക്കും. പൊലീസ് അന്വേഷണത്തിലുള്ള വാഹനത്തിെൻറ നമ്പർ കൺട്രോൾ റൂമിലെ സെർവറിൽ രേപ്പൈടുത്തിയാൽ വാഹനം കാമറയിലെ സെൻസറിെൻറ പരിധിയിൽ എത്തിയാൽ ബന്ധപ്പെട്ട ഓഫിസർക്ക് മൊബൈൽ ഫോണിൽ സന്ദേശം നൽകുന്ന സാങ്കേതിക വിദ്യയും കാമറയിലുണ്ട്. കാമറക്ക് സമീപം എത്തുമ്പോൾ വേഗത കുറച്ച്, അതിനുശേഷം അമിത വേഗത്തിലോടുന്ന വാഹനങ്ങളും കാമറകൾ കൈയ്യോടെ പിടിക്കും. സിസ്റ്റം ഓട്ടോമാറ്റിക്കായി വേഗത കണക്കാക്കി കൺട്രോൾ റൂമിന് കൈമാറുന്നതോടെ ഇത്തരക്കാർക്ക് പിടിവീഴുക. ദേശീയപാതയിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വ്യക്തതയുള്ള ചിത്രവും ഈ കാമറകളുടെ സഹായത്തോടെ പൊലീസിന് കിട്ടും. ബാറ്ററിയുടെ സഹായത്തോടെ മുഴുവൻസമയവും പ്രവർത്തിക്കുന്ന കാമറകൾ ആരെങ്കിലും നശിപ്പിക്കാൻ ശ്രമിച്ചാൽ ഉയർന്ന ശബ്ദത്തോടെയുള്ള സൈറൺ അടിക്കും. അന്തർസംസ്ഥാന ദേശീയപാതകളിൽ പ്രധാനപ്പെട്ടതും ഏറ്റവും കുടുതൽ വാഹനസഞ്ചാരമുള്ളതാണ് വാളയാർ-വടക്കഞ്ചേരി ദേശീയപാത. കാമറ സ്ഥാപിക്കൽ പണികൾ ത്വരിത ഗതിയിൽ നടന്ന കൊണ്ടിരിക്കുകയാണ് നിലവിൽ. കെൽട്രോണിനാണ് നിർമാണ ചുമതല. പടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story