Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:42 AM IST Updated On
date_range 9 May 2018 11:42 AM ISTതിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഇനി മാധ്യമ പ്രവർത്തകർ പടിക്ക് പുറത്ത്
text_fieldsbookmark_border
തിരൂരങ്ങാടി: ജനമൈത്രി സ്റ്റേഷനായ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകർ ഇനി മുതൽ 'പടിക്ക് പുറത്ത്'. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പ്രതികളെ സ്റ്റേഷനിൽ മർദിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിെൻറ ഭാഗമായാണിതെന്നാണ് സൂചന. വെന്നിയൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച സംഭവത്തെതുടർന്നുണ്ടായ തർക്കത്തിനിടെ മഫ്ടിയിലെത്തി ദൃശ്യം പകർത്തിയ പൊലീസുകാരന് മർദനമേറ്റിരുന്നു. കേസിൽ അറസ്റ്റു ചെയ്ത മൂന്നു പേരെ ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷമാണ് സ്റ്റേഷൻ വളപ്പിലെ പുരുഷന്മാരുടെ വിശ്രമമുറിയുടെ ചുമരിൽ 'പ്രസ് ആൻഡ് മീഡിയ' എന്ന സ്റ്റിക്കർ പതിച്ചത്. പരാതിയുണ്ടെങ്കിൽ മാത്രം സ്റ്റേഷനകത്ത് കടന്നാൽ മതിയെന്നും ഇല്ലെങ്കിൽ പുറത്തുനിന്നാൽ മതിയെന്നുമാണ് ചൊവ്വാഴ്ച രാവിലെയെത്തിയ മാധ്യമപ്രവർത്തകനോട് പറഞ്ഞത്. അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിശ്രമമുറിയാണ് അവിടെ ഒരുക്കിയതെന്നാണ് മലപ്പുറം ഡിവൈ.എസ്.പി നല്‍കിയ വിശദീകരണം. ഫോട്ടോ: തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പതിച്ച നോട്ടീസ് പ്രസ് ഫോറം പ്രതിഷേധിച്ചു തിരൂരങ്ങാടി: പോലീസ് സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പ്രസ് ഫോറം പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ 10.30ന് പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സംഗമം നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഇഖ്ബാല്‍ പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.എ. റസാഖ്, രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കൽ, മുസ്തഫ ചെറുമുക്ക്, ഹമീദ് സിറാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story