Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:44 AM IST Updated On
date_range 8 May 2018 10:44 AM ISTവ്യാജരേഖ നല്‍കി വായ്പ തട്ടിപ്പ്: പ്രതി അറസ്റ്റില്‍
text_fieldsbookmark_border
പെരിന്തല്‍മണ്ണ: വ്യാജ ആധാരവും മറ്റും നല്‍കി സഹകരണബാങ്കുകളില്‍ നിന്ന് വായ്പതട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തൂത പാറല്‍ സ്വദേശി കരിക്കുംപുറത്ത് കെ.പി. അബ്ദുൽ റഷീദാണ് (45) അറസ്റ്റിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ റഷീദ് തിങ്കളാഴ്ച വൈകീട്ടോടെ സി.ഐ മുമ്പാകെ കീഴടങ്ങിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം ഭാരവാഹിയായിരുന്ന ഇയാൾ ആനമങ്ങാട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ഭൂമിയുടെ രേഖ വ്യാജമായുപയോഗിച്ച് മലപ്പുറം ജില്ല സഹകരണ ബാങ്കിെൻറ പൂവ്വത്താണി ശാഖയില്‍ നിന്ന് 22 ലക്ഷവും ആനമങ്ങാട് സഹകരണ ബാങ്കില്‍ നിന്ന് 40 ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. തെൻറ പേരിലുള്ള രണ്ട് സ്ഥലങ്ങളുടെ യഥാര്‍ഥ ആധാരം നല്‍കി പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കില്‍ നിന്ന് 40 ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇൻസ്പെക്ടർ ടി.എസ്. ബിനു പറഞ്ഞു. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതും വ്യാജരേഖകള്‍ നിര്‍മിച്ചതെങ്ങനെയെന്നതും കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story