Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:47 AM IST Updated On
date_range 7 May 2018 10:47 AM ISTമഫ്തിയിലെത്തിയ പൊലീസുകാരന് മർദനം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
തിരൂരങ്ങാടി: പ്രദേശവാസികൾ തമ്മിൽ തർക്കം നടക്കുന്നതിനിടെ മഫ്തിയിലെത്തി, പ്രശ്നത്തിൽ ഇടപെട്ട പൊലീസുകാരന് നാട്ടുകാരുടെ മർദനം. തിരൂരങ്ങാടി സ്റ്റേഷനിലെ ഡ്രൈവർ മുസ്തഫക്കാണ് മർദനമേറ്റത്. ഞായറാഴ്ച ഉച്ചക്ക് വെന്നിയൂർ കപ്രാട്ടായിരുന്നു സംഭവം. മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാച്ചടി സ്വദേശികളായ മുക്കൻ അബ്ദുല്‍റഹീം (27), എടത്തോട് കുരിക്കൾ ശരീഫ്(27), നന്നമ്പ്ര വീട്ടില്‍ ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. വെന്നിയൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച സംഭവത്തിൽ ആളുകൾ തമ്മിൽ തർക്കം നടക്കുന്നതിനിടെ ഇതുവഴി മഫ്തിയിലെത്തിയ മുസ്തഫ പ്രശ്നത്തിൽ ഇടപെടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. തുടർന്ന്, തിരിച്ചറിയൽ കാർഡ് കാണിച്ചതോടെയാണ് ആളുകൾ പിന്തിരിഞ്ഞത്. പൊലീസുകാരനാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്നും ആളുകൾ എതിർത്തിട്ടും ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും നാട്ടുകാർ പറയുന്നു. അതേസമയം, സംഭവത്തിൽ അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് ക്രൂരമായി മർദിച്ചതായും യുവാക്കളുടെ മുഖത്തും ശരീരത്തിലും പാടുള്ളതായും ബന്ധുക്കൾ പറഞ്ഞു. മർദിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന വകുപ്പിലാണ് മൂന്നുപേർക്കെതിരെയും കേസ്. പൊലീസുകാരനെതിരെ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story