Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:41 AM IST Updated On
date_range 4 May 2018 10:41 AM ISTമാലിന്യം കൂമ്പാരമായിട്ടും പ്രതികരിക്കാത്തതെന്ത്; ഇൗ നഗരത്തിനെന്ത് പറ്റി?
text_fieldsbookmark_border
മഞ്ചേരി: 'എല്ലാവരും മാലിന്യം വലിച്ചെറിഞ്ഞിട്ടും ആരുമെന്താണ് പ്രതികരിക്കാത്തത്, ഇൗ നഗരത്തിനെന്ത് പറ്റി?' -ഇൗ മാതൃകയിലുള്ള ഡയലോഗും വൈകാതെ സിനിമ തിയറ്ററുകളിൽ മുഴങ്ങും. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ൈട്രബ്യൂണലും ഹൈകോടതിയും നിരോധിച്ചതിനാൽ സിനിമശാലകളിൽ ബോധവത്കരണ സന്ദേശം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും ജൈവമാലിന്യം വീട്ടിലോ സ്ഥാപനത്തിലോ സംസ്കരിക്കണമെന്നുമാണ് ദേശീയ ഹരിത ൈട്രബ്യൂണൽ വ്യക്തമാക്കിയത്. ലംഘിച്ചാൽ പിഴയുണ്ട്. അജൈവ മാലിന്യം ശേഖരിച്ച് തരംതിരിച്ച് പുനഃചംക്രമണത്തിന് കൈമാറണമെന്നും മാലിന്യവും പ്ലാസ്റ്റിക്കും കത്തിക്കുന്നത് അർബുദം പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാവുമെന്നും തിയറ്ററുകളിലെ അറിയിപ്പിൽ വരണം. 'എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തമാണ്. എെൻറയും വരുംതലമുറയുടെയും നിലനിൽപ്പിനും ആരോഗ്യത്തിനും ഞാൻ ഉത്തരവാദിത്തം നിറവേറ്റും' എന്ന പ്രഖ്യാപനം അറിയിപ്പിൽ ഉൾപ്പെടുത്തണം. തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് ഉത്തരവ് തിയറ്റർ ഉടമകളുടെ ശ്രദ്ധയിൽകൊണ്ടുവന്ന് തുടർനടപടി സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story