Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:38 AM IST Updated On
date_range 3 May 2018 10:38 AM ISTകരാര്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; കരിപ്പൂരില്‍ സർവിസുകൾ ൈവകി
text_fieldsbookmark_border
കൊണ്ടോട്ടി: ഷിഫ്റ്റ് സമ്പ്രദായത്തിലെ തൊഴിലാളി വിവേചനത്തില്‍ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു വിഭാഗം കരാർ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. രണ്ട് സർവിസുകൾ വൈകി. ചൊവ്വാഴ്ച രാവിലെയാണ് എയർഇന്ത്യയുടെ എ.ടി.എസ്.എൽ കമ്പനിയിലെ ജീവനക്കാർ മിന്നൽ സമരം നടത്തിയത്. തുടർന്ന് എയർഇന്ത്യ എക്സ്പ്രസിെൻറ അബൂദബി, ഷാർജ സർവിസുകൾ വൈകി. രാത്രിസമയത്തെ ഷിഫ്റ്റിൽ സ്ഥിരമായി ഒരേ തൊഴിലാളികളെ മാത്രം നിയമിക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരത്തിനിറങ്ങിയത്. ഇതോടെ വിമാനത്തിൽ ലഗേജ് ഇറക്കുന്നതും കയറ്റുന്നതും മുടങ്ങി. തുടർന്ന്, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ സമയം മാറ്റിനൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സമയം വൈകിയാണ് രണ്ട് വിമാനങ്ങളും കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story