Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്തിന് ഊറ്റം...

മലപ്പുറത്തിന് ഊറ്റം കൊള്ളാൻ അഫ്ദൽ ഫ്രം പാണ്ടിക്കാട്

text_fields
bookmark_border
മലപ്പുറം: ഒന്നരപ്പതിറ്റാണ്ടിനിടെ ആദ്യമായി സന്തോഷ് ട്രോഫി കേരള ടീമിൽ മലപ്പുറത്തി​െൻറ സാന്നിധ്യം രണ്ടിലേക്ക് ചുരുങ്ങിയിരുന്നു. പക്ഷേ സെമി ഫൈനലിൽ വി.കെ. അഫ്ദൽ നേടിയ ഏക ഗോൾ, വർഷങ്ങൾക്ക് ശേഷം കേരളത്തിന് കലാശക്കളിയിലേക്ക് വഴി തുറന്നിരിക്കുകയാണ്. പാണ്ടിക്കാട്ടുകാരനായ അഫ്ദൽ സെമിയിൽ മിസോറമിനെതിരെ സ്വന്തമാക്കിയത് ടൂർണമ​െൻറിലെ മൂന്നാമത്തെ ഗോളും. അഫ്ദലിൽ വലിയ വിശ്വാസമാണ് കോച്ച് സതീവൻ ബാലൻ അർപ്പിച്ചിരിക്കുന്നത്. കളിയുടെ തുടക്കത്തിൽ ബെഞ്ചിലിരുത്തിയ ശേഷം നിർണായക സമയത്ത് അവസരം നൽകുകയായിരുന്നു. വിശ്വാസം കാത്ത അഫ്ദൽ 54ാം മിനിറ്റിൽ മിസോ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചു. അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ വീണ്ടും ജേതാക്കളാക്കുന്നതിൽ നിർണായക പങ്കാണ് അഫ്ദൽ വഹിച്ചത്. രണ്ട് ഹാട്രിക് ഉൾപ്പെടെ ഏഴ് ഗോളടിച്ച് ടോപ് സ്കോററായി. കാലിക്കറ്റി​െൻറ പരിശീലകനും സതീവനായിരുന്നു. ബംഗളൂരുവിൽ സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് അരങ്ങേറിയപ്പോഴും അഫ്ദലിലെ മുന്നേറ്റക്കാര​െൻറ കരുത്ത് എതിരാളികൾ അനുഭവിച്ചറിഞ്ഞു. യോഗ്യത റൗണ്ടിൽ ആന്ധ്രയോട് ഏഴു ഗോളുകൾക്ക് കേരളം ജയിച്ചപ്പോൾ രണ്ടെണ്ണം അഫ്ദലെന്ന മുത്തുവി​െൻറ ബൂട്ടിൽ നിന്നായിരുന്നു. കൊച്ചിയിൽ നടന്ന ഗോൾ ടൂർണമ​െൻറിൽ മമ്പാട് എം.ഇ.എസ് കോളജിനായി അഫ്ദൽ ഹാട്രിക് നേടി. സന്തോഷ് ട്രോഫി ആദ്യമത്സരത്തിൽ ചണ്ഡീഗഢിനെതി‍രെയും രണ്ടാം കളിയിൽ മണിപ്പൂരിനെതിരെയും സ്കോർ ചെയ്തു. 2015ൽ ലണ്ടനിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് നടത്തിയ ടാലൻറ് ഹണ്ടിൽ പങ്കെടുത്തിരുന്നു അഫ്ദൽ. 2012ൽ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു. ഗോവയിൽ ഇന്ത്യൻ അണ്ടർ 19 ക്യാംപിലും അഫ്ദലി​െൻറ സാന്നിധ്യമുണ്ടായിരുന്നു. മമ്പാട് എം.ഇ.എസ് കോളജ് ടീം അംഗവും ബി.എസ്.സി ഫുഡ് ടെക്നോളജി വിദ്യാർഥിയുമാണ്. കേരളത്തിന് വേണ്ടി അണ്ടർ 19, അണ്ടർ 17, ജൂനിയർ ടീമുകളിൽ കളിച്ചിട്ടുണ്ട്. പാണ്ടിക്കാട് ഒലിപ്പുഴ വരിക്കോടൻ മുഹമ്മദ് അഷ്റഫി​െൻറയും ഹഫ്സത്തി​െൻറയും മകനാണ് അഫ്ദൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story