Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:39 AM GMT Updated On
date_range 29 March 2018 5:39 AM GMTശിരുവാണി ഡാം സംരക്ഷണത്തിന് തമിഴ്നാടിെൻറ പച്ചക്കൊടി
text_fieldsbookmark_border
കല്ലടിക്കോട്: ശിരുവാണി ഡാമിെൻറ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫലവത്തായ ക്രമീകരണങ്ങൾക്ക് കേരളത്തിന് തമിഴ്നാടിെൻറ പിന്തുണ. കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചതോടെയാണ് ഒരു ദശാബ്ദം മുമ്പുള്ള ആവശ്യം യാഥാർഥ്യമാവുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജോയൻറ് വാട്ടർ െറഗുലേറ്ററി ബോർഡിെൻറ അന്തർസംസ്ഥാന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംരക്ഷണ ചെലവിനായി കേരളത്തിന് 10.25 കോടി രൂപ തമിഴ്നാട് നൽകുമെന്നും ബോർഡ് ചെയർമാൻകൂടിയായ തമിഴ്നാട് ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഉറപ്പ് നൽകി. ശിരുവാണി സാഗർ പ്രോജക്ടിെൻറ എല്ലാ പ്രവർത്തന ചെലവുകളും അന്തർസംസ്ഥാന കരാർ പ്രകാരം തമിഴ്നാടാണ് വഹിക്കേണ്ടത്. ശിരുവാണി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളം ഏറ്റെടുത്ത 370 ഹെക്ടർ സ്ഥലത്താണ്. ഈ ഭൂമിയുടെ വാടക ഇനത്തിൽ 1300 രൂപ പ്രതിവർഷം കേരള സർക്കാറിന് തമിഴ്നാട് നൽകണം. കൂടാതെ വർഷംതോറും സംരക്ഷണ പരിപാലനത്തിനായി ശരാശരി ഏഴുകോടി രൂപ കേരള സർക്കാറിന് ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. ഈ ഇനത്തിൽ തമിഴ്നാട് നൽകാനുള്ള പത്തേകാൽ കോടി രൂപ ഉടൻ നൽകും. ശിരുവാണി അണക്കെട്ട് പ്രദേശത്ത് വൈദ്യുതീകരണം, വിതരണം ചെയ്യുന്ന വെള്ളത്തിെൻറ അളവ് രേഖപ്പെടുത്തുന്നതിന് റിമോട്ട് സെൻസിങ് എന്നിവ സജ്ജീകരിക്കാനും തീരുമാനമായി. ഇത് ഒരുക്കുന്നതിന് ബി.എസ്.എൻ.എല്ലിന് കരാർ നൽകും. ഡാം സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷ കൂട്ടാനും ഇരു സംസ്ഥാനങ്ങളുടെയും ജലവിഭവ ഉന്നത ഉദ്യോഗസ്ഥർ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story