Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 11:02 AM IST Updated On
date_range 23 March 2018 11:02 AM ISTകോയമ്പത്തൂർ മേഖലയിൽ ഏഴ് കൃത്രിമ ജലാശയങ്ങൾ നിർമിക്കാൻ തീരുമാനം
text_fieldsbookmark_border
കോയമ്പത്തൂർ: കുമരൻകുൈട്ടയിൽ അഞ്ച് കിലോമീറ്റർ നീളത്തിൽ തടയണകൾക്കിടയിൽ ഏഴ് കുളങ്ങൾ നിർമിക്കുമെന്ന് 'ശിറുതുളി' മാനേജിങ് ട്രസ്റ്റി വനിതമോഹൻ അറിയിച്ചു. സംസ്ഥാന സർക്കാറിെൻറയും സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ കോയമ്പത്തൂരിെൻറ ജീവൽനദിയായ നൊയ്യലിനെ പരിപോഷിപ്പിക്കുന്നതിെൻറ ഭാഗമായാണിത്. ലോക ജലദിനവുമായി ബന്ധപ്പെട്ട് ഉക്കടം ശിറുതുളി എൽ.ജി.വി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മാതംപട്ടിയിലെ അയ്യാസാമി മലനിരകളിലൂടെ ഒഴുകുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ജലാശയത്തിന് നാല് മീറ്റർ ആഴമുണ്ടാവും. ഇതിലൂടെ 35 ലക്ഷം ക്യുബിക് അടി വെള്ളം ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. കുളങ്ങൾക്ക് ചുറ്റും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും അവർ അറിയിച്ചു. ജലാശയ നിർമിതിക്കായി റൂട്ട്സ് ഗ്രൂപ് സ്ഥാപനങ്ങളിലെ ജീവനക്കാർ സ്വരൂപിച്ച 30 ലക്ഷം രൂപയുടെ ചെക്ക് ശിറുതുളി ഭാരവാഹികൾക്ക് ൈകമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story