Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTപൂക്കിപ്പറമ്പ് ബസ് അപകടം: ഡ്രൈവർക്കെതിരായ ശിക്ഷ ജില്ല കോടതി ശരിെവച്ചു
text_fieldsbookmark_border
മഞ്ചേരി: കോട്ടക്കൽ പൂക്കിപ്പറമ്പിൽ 44 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടക്കേസിൽ ഡ്രൈവർക്കെതിരായ കീഴ്കോടതി ശിക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ശരിവെച്ചു. ഡ്രൈവർ രാമനാട്ടുകര പായപ്പാട് ഷീബ നിലയത്തിൽ സുധീർ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ശിക്ഷ ശരിവെച്ചത്. സുധീറിനെതിരെ വിവിധ വകുപ്പുകളിൽ നാലുവർഷം കഠിന തടവാണ് തിരൂർ അസി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഗുരുവായൂരിൽ നിന്ന് തലേശ്ശരിയിലേക്ക് പോവുകയായിരുന്ന 'പ്രണവം' ബസ് 2001 മാർച്ച് 11നാണ് കോട്ടക്കൽ പൂക്കിപ്പറമ്പിൽ റോഡിൽ മറിഞ്ഞ ശേഷം കത്തി 44 യാത്രക്കാർ മരിച്ചത്. ബസ് അമിത വേഗത്തിലും അശ്രദ്ധയോടെയുമാണ് ഒാടിച്ചതെന്നും ഇത് അപകടത്തിന് കാരണമായെന്നുമാണ് പരാതി. വിചാരണ കോടതി നൽകിയ ശിക്ഷ അപര്യാപ്തമായതിനാൽ ശിക്ഷ ഉയർത്താൻ പ്രോസിക്യൂഷൻ ഹൈകോടതിയിൽ നൽകിയ ഹരജി നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story