Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ: വീണ്ടും...

കരിപ്പൂർ: വീണ്ടും വിദഗ്​ധസംഘമെത്തുന്നത്​ നടപടികൾ വൈകിക്കുമെന്ന്​ ആക്ഷേപം

text_fields
bookmark_border
വിദഗ്ധസംഘത്തി​െൻറ വരവ് ഒന്നര വർഷത്തിനിടെ മൂന്നാം തവണ കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര വർഷത്തിനിടെ മൂന്നാം തവണയും വിദഗ്ധ സംഘമെത്തുന്നത് ഇടത്തരം-വലിയ വിമാനങ്ങളുെട സർവിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകിപ്പിക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം രണ്ടുതവണ കേന്ദ്രസംഘം വന്നതി​െൻറ അടിസ്ഥാനത്തിലാണ് റൺവേ നവീകരണം പൂർത്തിയായ ശേഷം സർവിസുകൾ പുനരാരംഭിക്കുന്നതിന് നടപടി ആരംഭിച്ചത്. ഇതിനിടെയാണ് വിമാനത്താവള വികസനം സംബന്ധിച്ച പരിശോധനകൾക്കായി വിമാനത്താവള അതോറിറ്റി ചെയർമാൻ വീണ്ടുമെത്തുന്നത്. വികസനം സംബന്ധിച്ച പരിശോധനകൾക്കായാണ് വരുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയിൽ അറിയിച്ചത്. റൺവേയുടെ നീളം വർധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾക്കായി 485.3 ഏക്കർ ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, അതോറിറ്റിയുെട പരിഗണനയിൽ ഭൂമിയേറ്റെടുത്ത് വികസിപ്പിക്കുന്നതിനുള്ള പദ്ധതികളൊന്നും നിലവിലില്ല. വീണ്ടും വിദഗ്ധ സംഘം കരിപ്പൂരിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം എടുക്കും. നേരത്തെ ജനുവരി ഒമ്പത്, പത്ത് തീയതികളിലും ഏപ്രിൽ 24നും വ്യോമയാന മന്ത്രാലയത്തി​െൻറ വിദഗ്ധ സംഘം കരിപ്പൂരിലെത്തിയിരുന്നു. മുഖ്യമന്ത്രി വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലായിരുന്നു രണ്ടാം സംഘമെത്തിയത്. തുടർന്നാണ് ബി 777-200 വിഭാഗത്തിലുള്ള വിമാനങ്ങൾക്ക് അനുമതി നൽകാമെന്ന് ഡി.ജി.സി.എ അറിയിച്ചതും കരിപ്പൂരിൽനിന്ന് അതോറിറ്റി വിശദമായ പഠനറിപ്പോർട്ട് സമർപ്പിച്ചതും. റിപ്പോർട്ട് പ്രകാരം കോഡ് ഇ-യിലുള്ള ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, ബി 777-300, ബി 777-300 ഇ.ആർ, ബി 787-800, എ 330-300 എന്നിവക്ക് കരിപ്പൂരിൽനിന്ന് സർവിസ് നടത്താമെന്നായിരുന്നു നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story