Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 10:30 AM IST Updated On
date_range 26 Jun 2018 10:30 AM ISTഗണേഷ് കുമാർ തെറ്റ് സമ്മതിച്ചു, കേസുകൾ പിൻവലിച്ചു
text_fieldsbookmark_border
അഞ്ചൽ: കെ.ബി. ഗണേഷ് കുമാർ എം.എൽ.എ വീട്ടമ്മയെയും മകനെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ് ഒത്തുതീർപ്പാക്കി. ഗണേഷിനെതിരെ അഞ്ചൽ പൊലീസിൽ വീട്ടമ്മയും മകനും നൽകിയ കേസ് പിൻവലിച്ചു. കുളത്തൂപ്പുഴ സി.ഐ എസ്.എൽ. സുധീർ മുമ്പാകെയെത്തിയാണ് മൊഴി നൽകിയത്. ഒപ്പം ഗണേഷ് കുമാറിെൻറ പി.എ ഇവർക്കെതിരെ നൽകിയ പരാതിയും പിൻവലിച്ചു. കഴിഞ്ഞദിവസം പുനലൂർ എൻ.എസ്.എസ് യൂനിയൻ ഓഫിസിൽ ഗണേഷിെൻറ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ ഗണേഷ് കുമാർ വീട്ടമ്മയോടും മകനോടും തെറ്റ് പറ്റിയെന്നും തെൻറ അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ സംഭവിച്ചുപോയതാണെന്നും പറഞ്ഞു. ഇതോടെയാണ് പ്രശ്നം ഒത്തുതീർന്നത്. ബാലകൃഷ്ണപിള്ള, ഗണേഷ് കുമാർ, എൻ.എസ്.എസ് യൂനിയൻ ഭാരവാഹികളായ സുരേന്ദ്രൻ നായർ, വേണുഗോപാലൻ നായർ എന്നിവരും മർദനമേറ്റ യുവാവ് അനന്തകൃഷ്ണൻ, സംഭവസമയം ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന മാതാവ് ഷീന ആർ.നാഥ്, അവരുടെ ഭർത്താവ് ഗോപാലകൃഷ്ണൻ നായർ, ബന്ധു എസ്. ഷീജ ഉൾപ്പെടെ ഏതാനും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തത്. ഇതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അഞ്ചൽ പൊലീസിൽ ഇരുകൂട്ടരും നൽകിയ കേസുകൾ പരസ്പരം പിൻവലിക്കാമെന്ന് ധാരണയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story