Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:20 AM IST Updated On
date_range 22 Jun 2018 11:20 AM ISTമെഡിക്കൽ കോളജിൽ ലാബ് ഫലം കിട്ടാൻ വൈകുന്നതായി പരാതി
text_fieldsbookmark_border
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തുന്നവർക്ക് രക്തപരിശോധനാഫലം കിട്ടാനും മണിക്കൂറുകൾ നീണ്ട വരി. ഒ.പിയിലും അത്യാഹിത വിഭാഗത്തിലും ഐ.പിയിൽ കിടത്തിച്ചികിത്സക്കെത്തുന്നവർക്കും ലാബിൽ ഒരേ വരിയാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിച്ചെങ്കിലും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ലബോറട്ടറി സൗകര്യവും ജീവനക്കാരുമില്ല. പരിശോധന സാമ്പിളുകൾ നൽകാൻ ഒരു വരിയും ഫലത്തിന് മൂന്നിരട്ടി നീളത്തിൽ മറ്റൊരു വരിയുമാണ്. കിടത്തിച്ചികിത്സയിലുള്ളവരോടൊപ്പം കൂടെനിൽക്കുന്നവർ ഉള്ളതിനാൽ രാവും പകലും സാമ്പിൾ ഫലം വാങ്ങാൻ സൗകര്യമുണ്ട്. എന്നാൽ, അത്യാഹിത വിഭാഗത്തിലും ഒ.പിയിലും വരുന്നവർക്ക് ലാബ് പരിശോധന ഫലത്തിനു മാത്രം ദിവസം മുഴുവൻ ആശുപത്രിയിൽ കാത്തുനിൽക്കണം. ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമെത്തുന്നവർക്ക് എളുപ്പത്തിൽ ഫലം നൽകാൻ കഴിയുന്ന സംവിധാനമുണ്ടാക്കണമെന്നാണ് ആവശ്യം. പകർച്ചരോഗ പ്രതിരോധത്തിനിടയിലെങ്കിലും രോഗികൾക്ക് വരി നിൽക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. പടം... മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലാബിൽ നിന്നുള്ള ഫലം കിട്ടാൻ വരിനിൽക്കുന്ന രോഗികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story