Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:35 AM IST Updated On
date_range 14 Jun 2018 10:35 AM ISTമണ്ണിടിച്ചിൽ: ആഢ‍്യൻപാറ ജലവൈദ‍്യുത പദ്ധതിയുടെ തുരങ്ക മുഖം അടഞ്ഞു ജില്ലയിലെ വൈദ‍്യുതി ഉൽപാദനം നിലച്ചു
text_fieldsbookmark_border
നിലമ്പൂർ: ആഢ‍്യൻപാറ ചെറുകിട ജലവൈദ‍്യുത പദ്ധതിയുടെ മുകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ടണലിെൻറ തുരങ്കമുഖം അടഞ്ഞു. പദ്ധതിയുടെ സമീപത്തെ സ്വകാര‍്യഭൂമിയിലാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ മണ്ണിടിച്ചിലുണ്ടായത്. 500 മീറ്ററോളം ഉയരത്തിലും 40 മീറ്റർ വീതിയിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ടണലിെൻറ തുരങ്കമുഖം പാറകല്ലുകളും മണ്ണും നിറഞ്ഞ് പൂർണമായും അടഞ്ഞു. തുരങ്കമുഖത്തിലെ ഷട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തുരങ്കമുഖം അടഞ്ഞതോടെ പദ്ധതി പ്രവർത്തിപ്പിക്കാനാവാതെ വൈദ‍്യുതി ഉൽപാദനം നിർത്തിവെച്ചു. തുരങ്കമുഖത്തെ പാറയും മണ്ണും നീക്കം ചെയ്ത് ഷട്ടറിെൻറ കേടുപാടുകൾ തീർക്കാൻ ഏകദേശം രണ്ട് മാസം സമയമെടുക്കുമെന്ന് കേന്ദ്രം അധികൃതർ പറഞ്ഞു. രണ്ടുദിവസത്തിനകം എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാൻ കെ.എസ്.ഇ.ബി ബോർഡ് ഡയറക്ടർ എൻ. വേണു ചീഫ് എക്സിക‍്യൂട്ടിവ് എൻജിനീയർ ഡി.ആർ. ഇന്ദുചൂഢനു നിർദേശം നിൽകിയിട്ടുണ്ട്. രണ്ടാം തവണയാണ് ഒരേസ്ഥലത്തുനിന്നും മണ്ണിടിച്ചിലുണ്ടായി തുരങ്കമുഖം അടഞ്ഞ് വൈദ‍്യുതി ഉൽപാദനം നിർത്തിവെക്കേണ്ടതായി വരുന്നത്. 2017 സെപ്റ്റംബറിലും ഇവിടെ മണ്ണിടിച്ചിലുണ്ടായി പദ്ധതിയുടെ തുരങ്ക മുഖം അടഞ്ഞിരുന്നു. കൂറ്റൻപാറകല്ല് വീണാണ് അന്ന് തുരങ്ക മുഖം അടഞ്ഞത്. അന്ന് നിർത്തിവെച്ച വൈദ‍്യുതി ഉൽപാദനം നവംബറിലാണ് പുനഃസ്ഥാപിക്കാനായത്. കേടുപാടുകൾ തീർക്കാൻ അന്ന് 40 ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2015ലാണ് ആഢ‍്യൻപാറ ജലവൈദ‍്യുത പദ്ധതി കമീഷൻ ചെയ്തത്. ജില്ലയിലെ ഏക ജലവൈദ‍്യുത പദ്ധതിയാണിത്. വർഷത്തിൽ 3.5 മെഗാവാട്ട് െവെദ‍്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കാൻ ലക്ഷ‍്യമിട്ടിട്ടുള്ളത്. പടം:1- ഉരുൽപൊട്ടൽമൂലം ആഢ‍്യൻപാറ ജലവൈദ‍്യുത പദ്ധതിയുടെ തുരങ്കമുഖം അടഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story