Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:30 AM IST Updated On
date_range 14 Jun 2018 10:30 AM ISTആദിവാസി വയോധികനെ കാണാനില്ലെന്ന്
text_fieldsbookmark_border
നിലമ്പൂർ: വഴിക്കടവിലെ ബന്ധുവീട്ടിലെത്തിയ തമിഴ്നാട്ടുകാരനായ പരാതി. തമിഴ്നാട് മുതുമല തൊപ്പക്കാടിലെ വനം സുന്ദരനെയാണ് (50) കാണാനില്ലെന്ന് പറഞ്ഞ് നെല്ലിക്കുത്ത് ഉൾവനത്തിലെ പുഞ്ചക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുകൾ വഴിക്കടവ് പൊലീസിന് പരാതി നൽകിയത്. സുന്ദരെൻറ മകളെ വിവാഹം കഴിച്ചത് പുഞ്ചക്കൊല്ലി കോളനിയിലെ ശബരീഷനാണ്. തൊപ്പക്കാടിൽനിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മരുമകൻ ശബരീഷെൻറ കൂടെ സുന്ദരൻ പുഞ്ചക്കൊല്ലി കോളനിയിലെത്തിയത്. ഭക്ഷണത്തിന് ശേഷം രാത്രി പതിനൊന്നരയോടെ സമീപത്തെ വീട്ടിലെ ശബരീഷെൻറ അച്ഛൻ കണ്ണെൻറ അടുത്തേക്കാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. പിറ്റേ ദിവസം രാവിലെ കണ്ണെൻറ വീട്ടിലെത്തി സുന്ദരനെ അന്വേഷിച്ചപ്പോൾ അവിടെയെത്തിയിട്ടില്ലെന്നറിഞ്ഞു. ഇതോടെ കോളനിക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊപ്പക്കാടിലെ വീട്ടിലും ഇയാൾ എത്തിയിട്ടില്ല. മൊബൈൽ ഫോൺ പരിധിക്ക് പുറത്തെന്നാണ് പറയുന്നത്. കോളനിക്ക് സമീപത്തുള്ള പുന്നപ്പുഴയിലും കോരംപുഴയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ബുധനാഴ്ച വഴിക്കടവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തമിഴ്നാടിലെ മുതുമല വനംവകുപ്പ് അധികൃതർ അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story