Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോർവാഹന...

മോട്ടോർവാഹന വകുപ്പി​െൻറ സേഫ് കേരള പദ്ധതിക്ക് സർക്കാറി​െൻറ പച്ചക്കൊടി

text_fields
bookmark_border
കുറ്റിപ്പുറം: റോഡപകടങ്ങൾ കുറക്കുന്നതിനും ട്രാഫിക് നിയമലംഘനം തടയുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായി അധിക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ ഉത്തരവ്. തിങ്കളാഴ്ച ഇറക്കിയ 42/2018 നമ്പർ ഉത്തരവിലാണ് 262 അധിക തസ്തികകൾക്ക് അനുമതിയായത്. 10 ആർ.ടി.ഒ, 65 എം.വി.ഐ, 187 എ.എം.വി.ഐ എന്നിങ്ങനെയാണ് പുതിയ തസ്തികകൾ. ഈ പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായി സ്ക്വാഡ് വാഹനം, ൈഡ്രവർ എന്നിവക്കാവശ്യമായ തുക റോഡ് സേഫ്റ്റി അതോറിറ്റിയുടെ അക്കൗണ്ടിൽനിന്ന് കണ്ടെത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. പദ്ധതി വരുന്നതോടെ നിലവിലെ എ.എം.വി.ഐമാർക്ക് സ്ഥനക്കയറ്റം ലഭിക്കുന്നത് വേഗത്തിലാകും. വിദേശ രാജ്യങ്ങളെ പോലെ ജില്ലയുടെ നിരത്തുകളിൽ അഞ്ച് എൻഫോഴ്സ്മ​െൻറ് വാഹനങ്ങൾ പരിശോധന നടത്തും. എ.എം.വി.ഐമാർക്ക് േപ്രാമോഷൻ നൽകി എം.വി.ഐമാരെയും പി.എസ്.സി ലിസ്റ്റിൽനിന്ന് എ.എം.വി.ഐമാരെ നിയമിച്ചും പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ പത്മകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story