Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:32 AM IST Updated On
date_range 4 Jun 2018 10:32 AM ISTനിപ മുൻകരുതൽ: സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പൂട്ടി
text_fieldsbookmark_border
ആളില്ലാത്തതിനാൽ നാലു ഹോട്ടലുകൾക്കും താഴുവീണു സി.എച്ച്. സെൻറർ പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസം കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ഉപകാരപ്രദമായ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ നിപയെത്തുടർന്നുള്ള മുൻകരുതലിെൻറ ഭാഗമായി പൂട്ടി. 'കനിവ്', 'സഹായി' എന്നീ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം ആരോഗ്യ വിഭാഗം അറിയിച്ചതനുസരിച്ച് ശനി, ഞായർ ദിവസങ്ങളിലായി പ്രവർത്തനം അവസാനിപ്പിച്ചു. തിരക്ക് കുറഞ്ഞതിനാൽ പരിസരത്തെ നാലു ഹോട്ടലുകളും പൂട്ടി. ബിരിയാണി ഹട്ട്, റെയിൻബോ, കൈരളി, വേണാട് എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി അടച്ചത്. കൂടാതെ, ചെറിയ ചായക്കടകളും ഒാറഞ്ചും മറ്റു പഴങ്ങളും വിൽക്കുന്ന കടകളും പൂട്ടിയിട്ടുണ്ട്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിച്ചിരുന്ന ഭക്ഷണകേന്ദ്രങ്ങളും ഹോട്ടലുകളും പൂട്ടിയതോെട രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. എന്നാൽ, സി.എച്ച്. സെൻറർ പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാണ്. നിരവധി പേരാണ് നോമ്പുകാലത്തും അല്ലാതെയുമായി ഭക്ഷണത്തിന് ഇൗ സംഘടനകളെ ആശ്രയിച്ചിരുന്നത്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന മുൻകരുതലിെൻറ ഭാഗമായി ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഭക്ഷണ വിതരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെതന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story