Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:59 AM IST Updated On
date_range 3 Jun 2018 10:59 AM ISTറിസ നീളം കൂട്ടൽ: സമയപരിധി 15ന് അവസാനിക്കും, പ്രവൃത്തി വൈകിയേക്കും
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയയുെട (റിസ) നീളം 240 മീറ്ററായി വർധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 15ന് അവസാനിക്കും. 90ൽനിന്ന് 240 മീറ്ററായി വർധിപ്പിക്കുന്നതിനായി വിമാനത്താവള അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം (നോട്ടീസ് ടു എയർമാൻ) കാലാവധിയാണ് ജൂൺ 15ന് അവസാനിക്കുന്നത്. റിസ നീളം കൂട്ടുന്നതിെൻറ സിവിൽ പ്രവൃത്തികൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് ഒരേ ഉയരത്തിലാക്കുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. മഴ ആരംഭിച്ചതോെട വശങ്ങളിൽ മണ്ണിടുന്നതിനെ ബാധിച്ചിട്ടുണ്ട്. മണ്ണിടുന്നതിനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ജിയോളജി വിഭാഗത്തിൽനിന്ന് ലഭിക്കാൻ വൈകിയതാണ് തിരിച്ചടിയായത്. ഇലക്ട്രിക്കൽ വിഭാഗത്തിെൻറ പ്രവൃത്തിയാണ് കൂടുതൽ ബാക്കിയുള്ളത്. റൺവേയിൽ ചെറിയ കുഴികൾ സ്ഥാപിച്ച് പ്രകാശ സംവിധാനം ക്രമീകരിക്കേണ്ട പ്രവൃത്തിയാണ് അവശേഷിക്കുന്നവയിൽ പ്രധാനം. റൺേവയിലെ പ്രകാശ സംവിധാനം പുനഃക്രമീകരിച്ചാൽ മാത്രമേ റിസ പ്രവൃത്തി പൂർത്തിയാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story