Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:29 AM IST Updated On
date_range 1 Jun 2018 10:29 AM ISTമണലിയാംപാടത്ത് ലഘുപാനീയ കമ്പനിക്ക് അനുമതി നൽകാൻ നിർദേശം
text_fieldsbookmark_border
കരുവാരകുണ്ട്: കേരളാംകുണ്ട് വിനോദസഞ്ചാര കേന്ദ്രത്തിന് മുകളിൽ മണലിയാംപാടത്ത് ലഘുപാനീയ കമ്പനിക്ക് ലൈസൻസ് നൽകാൻ നിർദേശം. വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച ചെറുകിട വ്യവസായ വകുപ്പ് ഉദ്യോഗസ്ഥ സംഘമാണ് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് ഗ്രാമപഞ്ചായത്തിനെ അറിയിച്ചത്. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് സംഘം മണലിയാംപാടത്തെത്തിയത്. ഒലിപ്പുഴയുടെ ഉദ്ഭവസ്ഥാനവും പരിസ്ഥിതിലോല പ്രദേശവുമായ മണലിയാംപാടത്ത് കമ്പനിക്ക് ലൈസൻസ് നൽകിയതും അനുമതി നൽകാൻ ഏകജാലക ക്ലിയറൻസ് ബോർഡ് ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയതും ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ, മുസ്‌ലിം യൂത്ത് ലീഗ്, അഴിമതി വിരുദ്ധ കൂട്ടായ്മയായ 'വല', പരിസ്ഥിതി സംരക്ഷണ സമിതി എന്നിവ ഗ്രാമപഞ്ചായത്തിന് പരാതിയും നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജില്ല കലക്ടറെ സമീപിച്ചതിനെ തുടർന്നാണ് സംഘം സന്ദർശനം നടത്തിയത്. നിലമ്പൂർ താലൂക്ക് വ്യവസായ ഓഫിസർ സുനിത, കാളികാവ് ബ്ലോക്ക് ഓഫിസർ ശ്രീരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വി. മോഹനൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മലിനജലം പുഴയിലേക്ക് ഒഴുക്കിവിടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും രേഖാമൂലം കമ്പനി ഉടമകളിൽനിന്ന് എഴുതിവാങ്ങി അനുമതി നൽകാനാണ് നിർദേശമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story